tag:blogger.com,1999:blog-29345174707291173072024-03-18T23:34:18.051-08:00പെരുവഴിഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.comBlogger13125tag:blogger.com,1999:blog-2934517470729117307.post-29620741175057559702011-05-18T23:58:00.003-08:002014-01-15T01:43:09.344-08:00ബംഗാളില്‍ മാര്‍ക്സിസത്തിന്റെ കാലം കഴിഞ്ഞിട്ടില്ല<div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpjQgjNTU-vs7HU7APrNc29BBfR_0y5P2EU_lLdg0tz4qcdEUdlrvn5BkRInw9SA3aktHZNyKra_jMbHbMCHq69iZGsXvp1hrNxkBh7_s6yAl-tsY_sJ-bChVdz9Mx3BEnHxmCN6r8nYs/s1600/pathak.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"><img alt="" border="0" id="BLOGGER_PHOTO_ID_5608334204951756098" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpjQgjNTU-vs7HU7APrNc29BBfR_0y5P2EU_lLdg0tz4qcdEUdlrvn5BkRInw9SA3aktHZNyKra_jMbHbMCHq69iZGsXvp1hrNxkBh7_s6yAl-tsY_sJ-bChVdz9Mx3BEnHxmCN6r8nYs/s320/pathak.jpg" style="cursor: hand; cursor: pointer; float: left; height: 320px; margin: 0 10px 10px 0; width: 247px;" /></a>ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക വളര്‍ത്തുകേന്ദ്രമെന്നാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി അറിയപ്പെടുന്നത്. അധികാര രാഷ്ട്രീയപരവും അല്ലാത്തതുമായ വിവിധ ഇടതുപക്ഷ - കമ്മ്യൂണിസ്റ്റ് ചിന്താധാരകള്‍ ജെ.എന്‍.യുവിന്റെ മുഖ്യധാരയില്‍ സജീവമായി നിലനില്ക്കുന്നു. പാര്‍ലമെന്ററി കമ്മ്യൂണിസത്തിന്റെ ഭക്തര്‍ മുതല്‍ കറകളഞ്ഞ ഇടതുപക്ഷ അരാജകവാദികള്‍ക്കു വരെ ജെ.എന്‍.യു തങ്ങളുടേതായ ഇടം അനുവദിക്കുന്നുണ്ട്. സി.പി.എമ്മിന്റെ ദേശീയ നേതാക്കളായ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമടക്കം നിരവധി കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ ജെ.എന്‍.യുവിന്റെ ഉ|ന്നങ്ങളാണ്. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേരിട്ട ദയനീയ പരാജയം, മറ്റെവിടത്തെയുമെന്ന പോലെ ജെ.എന്‍.യുവിലെയും കമ്മ്യൂണിസ്റ്റുകളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പരാജയം സംബന്ധിച്ച താത്വിക വിശകലനങ്ങളും വാദപ്രതിവാദങ്ങളും തുടങ്ങുന്നതിനുമുമ്പ് ഗൂഢ മൗനത്തിലാണിപ്പോള്‍ ക്യാമ്പസ്.<br />
<div>
<br />എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകരെല്ലാം ബംഗാളിലെ പരാജയത്തെപ്പറ്റി ബുദ്ധിപൂര്‍വമായ മൗനം പാലിക്കുകയാണ്. `ജനങ്ങളുടെ വിധിതീര്‍പ്പ് വ്യക്തം' എന്നും `ജനവിധി അംഗീകരിക്കുന്നു' എന്നുമെല്ലാമുള്ള സുരക്ഷിത വാചകങ്ങള്‍ക്കപ്പുറത്തേക്ക് അവരധികം പോകുന്നില്ല. എസ്.എഫ്.ഐ - ജെ.എന്‍.യു പ്രസിഡണ്ട് ലെനിന് കുമാറിന്റെയും അഖിലേന്ത്യാ എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറി റിതാബ്രത ബാനര്‍ജിയുടെയുമെല്ലാം വാക്കുകളില്‍ ഇടതുപക്ഷം അകപ്പെട്ടിരിക്കുന്ന അരക്ഷിതത്വത്തിന്റെ സൂചനകളുണ്ട്: `തെരഞ്ഞെടുപ്പിലെ പരാജയം ലോകാവസാനമല്ല. ജനങ്ങള്‍ക്കു വേണ്ടി പോരാടി ഞങ്ങള്‍ ഇനിയും തിരിച്ചുവരും.' ജനാധിപത്യ പ്രക്രിയയില്‍ വിജയം പോലെ സ്വാഭാവികമാണ് പരാജയവും എന്നാണ് ഇടതുപക്ഷ നിരീക്ഷകയും ഗ്രന്ഥകാരിയുമായ ജെ.എന്‍.യു സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസര്‍ ജയതി ഘോഷ് പറയുന്നത്.</div>
<div>
<br />സി.പി.ഐ(എം.എല്‍ - ലിബറേഷന്‍)യുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എ(ഐസ)യാണ് ജെ.എന്‍.യുവിലെ പുതിയ യാന്ത്രിക മുഖ്യധാരാ ഇടതുപക്ഷം. റോസാ ലക്സംബര്‍ഗിന്റെയും ലെനിനിന്റെയും ചെഗുവേരയുടെയും ഭഗത് സിംഗിന്റെയും ചുവര്‍ചിത്രങ്ങള്‍ക്കു കീഴെ പടിഞ്ഞിരിക്കുമ്പോഴും പടിഞ്ഞാറന്‍ മുതലാളിത്ത ബ്രാന്‍ഡുകളെ ഓമനിക്കുന്നവരാണ് മൃദു ഇടതുപക്ഷം മുതല്‍ തീവ്ര ഇടതുപക്ഷം വരെയുള്ളവര്‍. `പര്‍ച്ച'(ലഘുലേഖ)കളിലും മാര്‍ച്ചുകളിലും രാഷ്ട്രീയ ഇടതുപക്ഷത്തിന്റെ സജീവ വിമര്‍ശകരായ ഐസ, ബംഗാളിലെ സി.പി.എമ്മിന്റെ തോല്‍വിയെപ്പറ്റി `ജനവിധി 2011 - പാഠങ്ങളും വെല്ലുവിളികളും' എന്ന പേരില്‍ പര്‍ച്ച പുറത്തിറക്കിയിട്ടുണ്ട്. ``ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് സി.പി.ഐയും സി.പി.ഐയും ധിക്കാരപൂര്‍വം വിസമ്മതിച്ചപ്പോള്‍ മമതയുടെ അവസരവാദപരവും തന്ത്രപൂര്‍വവുമായ `മാ-മട്ടി-മനുഷ്' (മാതാവ്, ഭൂമി, മനുഷ്യന്) മുദ്രാവാക്യം ജനങ്ങളെ സ്വാധീനിച്ചു.'' ഐസ പറയുന്നു. <br />
<div>
<br /><span class="Apple-style-span"><span class="Apple-style-span">മൂന്നു പതിറ്റാണ്ടിലേറെ ജെ.എന്‍.യുവിലെ സമൂഹശാസ്ത്ര വിഭാഗത്തിലെ സജീവ അധ്യാപകനും രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ വിഷയങ്ങളിലെ വിമര്‍ശനാത്മക സാന്നിധ്യവുമായ </span><b>പ്രൊഫ. അവിജിത്ത് പഠകിന് </b><span class="Apple-style-span">ബംഗാളിലെ ഇടതുപക്ഷത്തിന്റെ പതനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഗാന്ധിയന്‍ ചിന്തയും ജീവിതവും രവീന്ദ്ര സാഹിത്യവും ബംഗാളി നിഷ്ഠകളും കൊണ്ടുനടക്കുന്ന ഈ കൊല്ക്കത്തക്കാരന് മമതാ ബാനര്‍ജിയുടെ `വിപ്ലവം' ഉയര്‍ത്തുന്ന പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുന്നു. `ആധുനികത, ആഗോളവല്‍ക്കരണം, സ്വത്വം', `ഇന്ത്യന്‍ ആധുനികത: വൈരുധ്യങ്ങളും വിരോധാഭാസങ്ങളും സാധ്യതകളും', `ആധുനിക ഇന്ത്യയിലെ ജീവിതം: രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിലെ പ്രതിഫലനം' തുടങ്ങിയ പത്തോളം കൃതികളുടെ കര്‍ത്താവാണ് അദ്ദേഹം. പ്രൊഫ. പഠകുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.</span></span><br /><br /><i style="font-size: medium;"><b>34 വര്‍ഷത്തിനു ശേഷം ബംഗാളില്‍ സി.പി.എമ്മിനു ഭരണം നഷ്ടമായിരിക്കുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരധ്യായമായ ഈ പതനത്തെ എങ്ങനെ നോക്കിക്കാണുന്നു?</b></i><br /><br /><span class="Apple-style-span">അനിവാര്യമായ പരാജയമാണ് ബംഗാളില്‍ സി.പി.എം ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. തുടര്‍ച്ചയായ 34 വര്‍ഷങ്ങളിലെ ഭരണം ജനങ്ങളെ വകവെക്കേണ്ടതില്ലാത്ത ഒരു മനോഭാവം സി.പി.എമ്മിലുണ്ടാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലുമെല്ലാം മാര്‍ക്സിസ്റ്റുകള്‍ നിരന്തരം വിജയിച്ചു. കരുത്തനായ ഒരു എതിരാളി ഇല്ലാതിരുന്നതിനാല്‍, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ ബംഗാളിലെ ഓരോ തുറയും സി.പി.എം കൈവെള്ളയിലാക്കി. പ്രാദേശികമായ ദുര്‍ഗാ പൂജാ കമ്മിറ്റി രൂപീകരിക്കുന്നതു മുതല്‍ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സ്ലരെ നിയമിക്കുന്നതുവരെ പാര്‍ട്ടിയായി. ഒരു തിരിച്ചുപോക്കുണ്ടാകില്ലെന്ന തരത്തിലുള്ള ആത്മവിശ്വാസം അത് അണികളിലുണ്ടാക്കി.</span><br /><span class="Apple-style-span">കേരളത്തിലേതു പോലെ, ഇടതുപക്ഷത്തിന് ബദലാവാനുള്ള കരുത്ത് കോണ്‍ഗ്രസിന് ബംഗാളിലുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ ബി.ടീമാണ് കോണ്‍ഗ്രസ് എന്നൊരു ഫലിതം തന്നെയുണ്ടായിരുന്നു. പ്രണബ് മുഖര്‍ജിയെപ്പോലെ വ്യക്തിത്വമുള്ള നേതാക്കന്മാരുണ്ടായിരുന്നെങ്കിലും ബംഗാള്‍ രാഷ്ട്രീയത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഈയവസ്ഥക്കൊരു മാറ്റം വന്നത് 1998-ലെ കോണ്‍ഗ്രസിന്റെ പിളര്പ്പോടെയാണ്. തൃണമൂല്‍ കോണ്‍ഗ്രസുമായി രംഗത്തെത്തിയ മമതാ ബാനര്‍ജി സി.പി.എമ്മിന് ബദലാകുമെന്ന തോന്നലുണ്ടാക്കി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ തെരുവില്‍ നേരിടാന്‍ ധൈര്യം കാണിച്ചത് അവര്‍ മാത്രമാണ്. മമതയുടേത് ഒരു പോരാട്ടം തന്നെയായിരുന്നു.</span><br /><span class="Apple-style-span">സി.പി.എമ്മിന്റെ തുടര്‍ച്ചയായുള്ള ഭരണത്തില്‍ അതൃപ്തരായ കലാകാരന്മാര്ക്കും ബുദ്ധിജീവികള്‍ക്കും മധ്യവര്‍ഗത്തിനും ഒരുമിച്ചു നില്‍ക്കാനുള്ള ഒരു പൊതുഇടമാണ് മമത വഴി രൂപപ്പെട്ടത്. 2007-ലെ സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങള്‍ ഒരു വഴിത്തിരിവായിരുന്നു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം നിന്ന് ജനകീയ പിന്തുണയാര്‍ജിക്കുകയായിരുന്നു അവര്‍. കാലാകാലങ്ങളായി സി.പി.എമ്മിന് വോട്ടു ചെയ്തുപോന്ന സാധാരണക്കാര്‍ മമതയുടെ പക്ഷത്തേക്കു മാറി.</span><br /><span class="Apple-style-span">ബംഗാള്‍ ഭരണകൂടത്തിലെ പുതിയ നേതൃമാറ്റത്തെ ശുഭകരമെന്നു തന്നെ വിശേഷിപ്പിക്കണം. സി.പി.എമ്മിനകത്തെ ദുഷിച്ച പ്രവണതകള്‍ക്ക് ജനം നല്കിയ പ്രഹരമാണത്. ഭരണാധികാരി എന്ന നിലയില്‍ മമതാ ബാനര്‍ജിക്ക് എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്നും മൂന്നു പതിറ്റാണ്ടിലധികം സി.പി.എം ഭരണകൂടം പരാജയമായ മേഖലകള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നുമൊക്കെ കാത്തിരുന്നു കാണേണ്ടതുണ്ട്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് തൃണമൂല്‍ ഭരണകൂടം തകരുകയാണെന്നു വന്നാല്‍പ്പോലും ഇപ്പോഴത്തെ മാറ്റം സ്വാഗതാര്‍ഹമാണ്. ഒരുപക്ഷേ, കേരളത്തിലേതിനു സമാനമായ രാഷ്ട്രീയാന്തരീക്ഷത്തിലേക്കുള്ള മാറ്റമാവാം ബംഗാളിനിത്. അടിയന്തരാവസ്ഥക്കു ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു സംഭവിച്ചതിനു സമാനമായ അവസ്ഥയാണ് സി.പി.എം ഇപ്പോള്‍ നേരിടുന്നത്. ഇന്ദിരാ ഗാന്ധി ഇല്ലെങ്കില്‍ പിന്നെ ആര് എന്ന ചോദ്യം ശക്തമായിരുന്നിടത്തുനിന്നാണ് അടിയന്തരാവസ്ഥയോടെ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത്. പിന്നീടൊരിക്കലും മുമ്പുണ്ടായിരുന്ന കുത്തക അവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലല്ലോ.</span><br /><br /><b style="font-size: medium;"><i>ബംഗാളില്‍ ഫലപ്രഖ്യാപനം വന്നയുടനെ ട്വിറ്ററില്‍ കണ്ട ഒരു സന്ദേശം ഇപ്രകാരമായിരുന്നു: `എന്റെ ജീവിതകാലത്ത് രണ്ടു കാര്യങ്ങള്‍ കാണാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒന്ന് - ഇന്ത്യ ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. രണ്ട് - സി.പി.എം ബംഗാളിലെ അധികാരത്തില്‍ നിന്നു പുറത്താകുന്നത്.' അത്രത്തോളം അസാധ്യമായ സംഗതിയാണ് ബംഗാളില്‍ സംഭവിച്ചിരിക്കുന്നത്.</i></b><br /><br /><span class="Apple-style-span">പാര്‍ട്ടിയുടെ കെട്ടുറപ്പും വ്യാപ്തിയും പരിഗണിക്കുമ്പോള്‍ സി.പി.എം അധികാരത്തില്‍ നിന്നു പുറത്താവുക എന്നത് ബംഗാളിലെ മിക്ക ആളുകളുടെയും വിദൂര സ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. ആര്.എസ്.എസ്സിന്റേതിനു സമാനമായ രീതിയിലാണ് അവരുടെ സംഘടനാ സംവിധാനം. തീവ്ര വലതുപക്ഷം പോലെ സുസംഘടിതമായ തീവ്ര ഇടതുപക്ഷം. മറ്റു രാഷ്ട്രീയ കക്ഷികളുടെ സംവിധാനങ്ങള്‍ അത്ര കെട്ടുറപ്പുള്ളതല്ല.</span><br /><span class="Apple-style-span">സംഘടനാബലവും അധികാരവും സി.പി.എമ്മില്‍ ധാര്‍ഷ്യവും വിനയാന്വിതരാകുന്നതിനോലുള്ള വിമുഖതയും വളര്‍ത്തിയിരുന്നു. ബുദ്ധദേവ് ഭട്ടാചാര്യ അടക്കം ഏതാണ്ടെല്ലാ മന്ത്രിമാരും തോല്ക്കാന് കാരണമായത് അതാണ്. കാലങ്ങളായി ജനങ്ങള്‍ എല്ലാം കാണുന്നതാണ്. പാര്‍ട്ടിയുടെ താഴേത്തട്ടില്‍ ബാധിച്ച ജീര്‍ണത സി.പി.എമ്മിനെ ജനങ്ങളുടെ ശത്രുവാക്കിമാറ്റുകയായിരുന്നു. അനുഭാവികളോടു പോലും ധിക്കാരപൂര്‍ണമായ സമീപനമാണ് പാര്ട്ടിക്കാര് കൈക്കൊണ്ടിരുന്നത്. പാര്‍ട്ടി ക്ലാസുകളിലും പാര്‍ട്ടി സ്കൂളുകളിലും അണികള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം പകര്‍ന്നുകൊടുക്കുന്ന രീതി അന്യം നിന്നുപോവുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിലുള്ള പലര്‍ക്കും നല്ല ഇമേജാണുണ്ടായിരുന്നത്. പക്ഷേ, പ്രവര്‍ത്തകരുടെ ധാര്‍ഷ്ട്യത്തിന് ഇത്തവണ ജനങ്ങള്‍ മറുപടി നല്‍കുക തന്നെ ചെയ്തു.</span><br /><span class="Apple-style-span">മമത ബാനര്‍ജിയുടെ നേതൃപാടവത്തെ തുടക്കത്തില്‍ സംശയത്തോടെയാണ് ആളുകള്‍ കണ്ടിരുന്നത്. പിന്നീട് അവര്‍ക്ക് ബുദ്ധിജീവികളുടെയും മധ്യവര്‍ഗ സമൂഹത്തിന്റെയും പിന്തുണ ലഭിച്ചു. സി.പി.എമ്മുമായി അനുരാഗത്തിലുണ്ടായിരുന്ന മധ്യവര്‍ഗത്തിന്റെ നിലപാടുമാറ്റം നിര്‍ണായകമായി.</span><br /><br /><br /><i style="font-size: medium;"><b>നന്ദിഗ്രാം, സിംഗൂര്‍ വിഷയങ്ങളില്‍ സി.പി.എം ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്തുകൊണ്ടാണ് മമത ബാനര്‍ജി ഈ വിപ്ലവത്തിലേക്കുള്ള യാത്ര തുടങ്ങിയത്. ഇടതുഭരണത്തോടുള്ള വിയോജിപ്പ് ആയിരുന്നു മമതയുടെ ആയുധം. അതല്ലാതെ, സ്വന്തം നിലയില്‍ എന്തെങ്കിലും ആശയമോ ആദര്‍ശമോ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ? എതിര്‍പ്പിന്റെ രാഷ്ട്രീയം മാത്രമാണോ തൃണമൂലിന്റെ നിലപാടുതറ?</b></i><br /><br /><span class="Apple-style-span">സി.പി.എം ഭരണത്തിന്റെ ജീര്ണതയില് നിന്നുള്ള മോചനം ആണ് മമത ജനങ്ങള്‍ക്കു മുന്നില്‍വെച്ച പ്രതീക്ഷ. രാഷ്ട്രീയ ഇടതുപക്ഷത്തു നിന്നു നോക്കുമ്പോള്‍ അത് നെഗറ്റീവ് രാഷ്ട്രീയം തന്നെയാണ്. താത്വികമോ പ്രത്യയശാസ്ത്രപരമോ ആയ ഒന്നും തൃണമൂലിന് ഉണ്ടായിരുന്നില്ല. അത്തരമൊരു നിലപാടു തറയുടെ രൂപീകരണ ഘട്ടത്തിലാണിപ്പോള്‍. ഇടതുപക്ഷത്തിനെതിരായ ഈ ഇലക്ഷന് വിപ്ലവത്തില്‍ അവര്‍ക്കൊപ്പം നിന്ന ബുദ്ധിജീവികളും കലാകാരന്മാരും ആ രൂപീകരണ പ്രക്രിയയില്‍ പങ്കാളികളാവും.</span><br /><span class="Apple-style-span">ഒരു ജനകീയ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയില്‍ മമത ഏറെ പക്വത കൈവരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി, വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ അവരിപ്പോള്‍ ഒതുക്കം പാലിക്കുന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം അവര്‍ നടത്തിയ പ്രസംഗം ടി.വിയില്‍ കണ്ടു. ടാഗോറിന്റെ വരികളൊക്കെ ഉദ്ധരിച്ചു കൊണ്ടുള്ളത്. മമതയുടേതായി ഞാന്‍ കേട്ട ഏറ്റവും നല്ല പ്രസംഗമായിരുന്നു അതെന്നു നിസ്സംശയം പറയാം.</span><br /><br /><b style="font-size: medium;"><i>സി.പി.എമ്മിന്റെ മൂന്നു പതിറ്റാണ്ടുകളെ അപ്രസക്തമാക്കുന്ന ഭരണമായിരിക്കും തൃണമൂലിന്റേത് എന്നു കരുതുന്നുണ്ടോ?</i></b><br /><br /><span class="Apple-style-span">അങ്ങനെയൊരു പ്രവചനത്തിന്റെ അവസരമല്ലിത്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പരിധികളും പരിമിതികളുമുണ്ട്. അഴിമതിയുടെ കാര്യത്തില്‍ കരുണാനിധിയേക്കാള്‍ ഭേദമല്ലല്ലോ തമിഴ്നാട്ടില്‍ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജയലളിത. ബംഗാളിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു ഭരണത്തിന്റെ തുടക്കമെന്നതിനേക്കാള്‍ ഭരണത്തിലെ വഴിത്തിരിവാണ് കൈവന്നിരിക്കുന്നത് എന്നു ഞാന്‍ കരുതുന്നു. മികച്ച രീതിയില്‍ ഭരണം നടത്തി ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ മമതക്ക് അവസരമുണ്ട്. അവരുടെ ഭരണം മോശമായാല്‍ അടുത്ത തെരഞ്ഞെടുപ്പോടെ തന്നെ തിരിച്ചുവരാന്‍ സി.പി.എമ്മിനു കഴിഞ്ഞേക്കാം. പക്ഷേ, മുന്‍കാലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളാവില്ല ഇനിയുള്ള കാലത്ത് ബംഗാളിലുണ്ടാവുക.</span><br /><i style="font-size: medium;"><b><br />മമത വികസന വിരോധിയാണെന്ന വിമര്‍ശനം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സി.പി.എം ഉയര്‍ത്തിയിരുന്നു?</b></i><br /><br /><span class="Apple-style-span">ബുദ്ധിജീവികളും കലാകാരന്മാരും നാഗരിക മധ്യവര്‍ഗവും കര്‍ഷകരുമെല്ലാമടക്കം തന്റെ പിന്നിലുള്ള വലിയൊരു സ്പെക്ട്രത്തെ തൃപ്തിപ്പെടുത്തുക എന്നതാവും മമതക്കു മുന്നിലുള്ള വലിയ വെല്ലുവിളി. മധ്യവര്‍ഗവും കര്‍ഷകരും സി.പി.എമ്മിന്റെ ഉറച്ച അണികളായിരുന്നു എന്നോര്‍ക്കണം. ഈ വിഭാഗങ്ങളോടെല്ലാം എങ്ങനെ സംവദിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വ്യവസായവല്‍ക്കരണം, വികസനം തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ വിജയം. വന്‍ വ്യവസായ പ്രൊജക്ടുകള്‍ക്ക് കൂടിയ അളവില്‍ ഭൂമി ഏറ്റെടുത്തു നല്‍കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. ഹരിയാനയിലെയും ബംഗാളിലെയും ഭൂഭാഗങ്ങള്‍ വലിയ അന്തരമുണ്ട്. ഹരിയാനയിലെ ഭൂമിയുടെ വലിയൊരു വിഭാഗവും വെറുതെ കിടക്കുന്നതാണ്. ബംഗാളിലേതാകട്ടെ കൂടുതല്‍ വളക്കൂറുള്ള, കൃഷിക്കനുയോജ്യമായ മണ്ണും. പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് കൂടുതലും. ബംഗാളിന്റെ പ്രധാന വരുമാന മാര്‍ഗം കൃഷിയില്‍ നിന്നാണ്, അതും മുഖ്യമായി അരിയില്‍ നിന്ന്. ഗോതമ്പ്, കരിമ്പ്, ഉരുളക്കിഴങ്ങ്, പയറുവര്‍ഗങ്ങള്‍, എണ്ണവിത്തിനങ്ങള്‍ തുടങ്ങിയവയും വ്യാപകമായി കൃഷി ചെയ്യുന്നു. </span><br /><span class="Apple-style-span">ദുര്‍ഗാപൂരിലേതു പോലുള്ള വ്യാവസായിക ടൗണ്‍ഷിപ്പുകളും ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകളും കൊണ്ടുവരിക എളുപ്പമാവില്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് തിപക്ഷത്തിരുന്ന അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഇനി സി.പി.എമ്മും ഉന്നയിച്ചു തുടങ്ങും.</span><br /><span class="Apple-style-span">1977-ല്‍ അധികാരത്തിലെത്തുമ്പോള്‍ ഏറെക്കുറെ സമാനമായ ചോദ്യങ്ങള്‍ സി.പി.എമ്മിനും നേരിടേണ്ടതുണ്ടായിരുന്നു. ഇടതുചിന്താഗതിയും പാര്‍ലമെന്ററി രാഷ്ട്രീയവും ചേര്‍ന്നു പോകുമോ, ട്രേഡ് യൂണിയനിസത്തെ വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിയുമോ, കോണ്‍ഗ്രസിനു ബദലായി സി.പി.എമ്മിന് തിളങ്ങാനാവുമോ?, കൃഷിയെയും വികസനത്തെയും അവര്‍ എങ്ങിനെ ഒന്നിച്ചു കൊണ്ടുപോകും തുടങ്ങിയ ചോദ്യങ്ങള്‍ 77-ല്‍ ഉയര്‍ന്നിരുന്നു. അതുപോലെ കുറെ ചോദ്യങ്ങള്‍ മമതയെയും കാത്തിരിക്കുന്നു.</span><br /><br /><b style="font-size: medium;"><i>പതിറ്റാണ്ടുകള്‍ നീണ്ട ഭരണകാലത്ത് സി.പി.എമ്മിന്റെ അടിച്ചമര്‍ത്തല്‍ നയം നേരിട്ട നക്സലുകളോടും മറ്റും തൃണമൂല്‍ സൗഹാര്‍ദം പുലര്‍ത്തിയിരുന്നുവല്ലോ. മമതയെ ശക്തമായി പിന്തുണക്കുന്ന ബുദ്ധിജീവികളില്‍ പലരും നക്സല്‍ പശ്ചാത്തലമുള്ളവരാണ്. തൃണമൂല്‍ ഭരണത്തില്‍ പങ്കുപറ്റി ഇക്കൂട്ടര്‍ സി.പി.എമ്മിനു നേരെ പകപോക്കല്‍ നടത്താനിടയില്ലേ?</i></b><br /><br /><span class="Apple-style-span">അത്തരം ചില വിഷയങ്ങളില്‍ എന്തു സംഭവിക്കുമെന്നോ മമത എങ്ങനെ കൈകാര്യം ചെയ്യുമെന്നോ വ്യക്തമല്ല. ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും അടിത്തട്ടിലുള്ള അണികളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ നിലനി|ിനെ ബാധിക്കും. സി.പി.എമ്മിന്റെ തകര്‍ച്ചക്ക് വേഗം വര്‍ധിപ്പിച്ചതും ഒരര്‍ത്ഥത്തില്‍ സ്വന്തം അണികള്‍ തന്നെയാണല്ലോ. മധ്യവര്‍ഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നതില്‍ വലിയൊരു പങ്ക് വഹിച്ചത് പ്രാദേശിക നേതൃത്വവും പ്രവര്‍ത്തകരുമാണ്. അടിത്തട്ടിലുള്ളവര്‍ക്ക് കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനും പാര്‍ട്ടിയുടെ നയരേഖകളിലേക്ക് അവരെ കൊണ്ടുവരാനും കഴിഞ്ഞാല്‍ ഏറെ കുഴപ്പങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ തൃണമൂലിന് കഴിയും. അധികാരത്തിന്റെ ലഹരി താഴേത്തട്ടിലേക്ക് വളരെ വേഗം വ്യാപിക്കുന്നതാണ്.</span><br /><br /><b style="font-size: medium;"><i>ബംഗാളില്‍ സി.പി.എമ്മിന്റെ പതനം ഒരു കാലഘട്ടത്തിന്റെ അവസാനമായും മാര്‍ക്സിസത്തിന്റെ പതനമായുമെല്ലാം ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ട്.</i></b><br /><br /><span class="Apple-style-span">അത് മാധ്യമങ്ങളുടെ സെന്‍സേഷണല്‍ മനോഭാവത്തില്‍ നിന്നുണ്ടാകുന്ന ജ|നം മാത്രമാണ്. ബംഗാളില്‍ തോറ്റ സി.പി.എമ്മും മാര്‍ക്സിസ്റ്റ് ചിന്താഗതിയും തമ്മിലുള്ള അന്തരം വലുതാണ്. മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ് മാര്‍ക്സിസ്റ്റുകളെന്നോ പാര്‍ട്ടിയെ പിന്തുണക്കുന്നവരെല്ലാം മാര്‍ക്സിസ്റ്റുകളെന്നോ പറയാന്‍ കഴിയില്ല. മാര്‍ക്സിസത്തെ കുത്തകവല്‍ക്കരിക്കാനുള്ള അവകാശം സി.പി.എമ്മിനില്ല. ഗാന്ധിയന്മാരെല്ലാം ഗാന്ധി പീസ് ഫൗണ്ടേഷനില്‍ അംഗത്വമുള്ളവര്‍ മാത്രമാണെന്നു പറയുന്നതു പോലെയാവും അത്. ആത്മീയതയെപ്പറ്റി കബീര്‍ദാസ് പറഞ്ഞത്, ഏതെങ്കിലും പ്രത്യക്ഷമായ മതരൂപങ്ങളിലോ പള്ളികളിലോ ക്ഷേത്രങ്ങളിലോ അല്ല ആത്മീയത കുടികൊള്ളുന്നത് എന്നാണ്. ദൈവം മനുഷ്യന്റെ മനസ്സിലാണ്. അതുപോലെത്തന്നെയാണ് മാര്‍ക്സിസത്തിന്റെയും ഗാന്ധിസത്തിന്റെയുമെല്ലാം കാര്യവും. സി.പി.എമ്മിനെതിരായുള്ള ഈ തെരഞ്ഞെടുപ്പുഫലം `നോ റ്റു മാര്‍ക്സിസം' ആണെന്നു പറയാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഇസങ്ങളുടേതല്ലെന്ന് ജനങ്ങള്‍ക്കറിയാം.</span><br /><br /><b style="font-size: medium;"><i>ഈ ഭരണമാറ്റം കൊണ്ടുള്ള ക്ഷിപ്രവും പ്രാഥമികവുമായ നേട്ടം ആര്‍ക്കാണ്?</i></b><br /><br /><span class="Apple-style-span">അങ്ങനെയൊരു പ്രത്യേക വിഭാഗത്തെ എടുത്തുപറയാന്‍ കഴിയില്ല. ബംഗാളി ജനതക്ക് മുഴുവന്‍ എന്നു പറയാം. മുമ്പ് ഉദ്യോഗാര്‍ത്ഥി സര്‍ക്കാര്‍ ജോലിക്കായി പബ്ലിക് സര്‍വീസ് കമ്മീഷനെ സമീപിക്കുമ്പോള്‍, പാര്‍ട്ടിയുമായി ബന്ധമുള്ള ആരെങ്കിലും അയാളെ അറിഞ്ഞിരിക്കണം എന്ന അലിഖിതമായ നിബന്ധന നിലനിന്നിരുന്നു. പാര്‍ട്ടിയുമായി ബന്ധമില്ലെങ്കില്‍ നിങ്ങള്‍ക്ക് ജോലി / ആനുകൂല്യങ്ങള്‍ ലഭിച്ചേക്കില്ല എന്ന ഭയമുണ്ടായിരുന്നു. സി.പി.എമ്മിന്റെ ഭാഗമായുള്ള യൂണിയനുകളില്‍ അംഗമായിരിക്കണം എന്ന ഒരവസ്ഥ നിലനിന്നിരുന്നു. ആ ഭയം മാറുന്നു എന്നതാണ് വലിയൊരു നേട്ടം. അത് ജനതയുടെ മൊത്തം നേട്ടമാണ്.</span><br /><span class="Apple-style-span">ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ബംഗാള്‍ ഏറെ മുന്നോട്ടു പോകാനുള്ളത്. ഈ രണ്ടു കാര്യങ്ങളിലും താന്‍ മാറ്റങ്ങള്‍ കൊണ്ടവരുമെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ട്.</span><br /><br /><b style="font-size: medium;"><i>സി.പി.എം ഭരണത്തില്‍ നിന്നകന്നു നില്ക്കുന്നതു കൊണ്ട് ആര്.എസ്.എസ് പോലുള്ള വര്‍ഗീയ കക്ഷികള്‍ക്ക് ബംഗാളിലേക്കുള്ള പ്രവേശം എളുപ്പമാവുന്നു എന്നൊരു നിരീക്ഷണവുമുണ്ട്.</i></b><br /><br /><span class="Apple-style-span">അതു ശരിയല്ല. ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ ബംഗാള്‍ ഏറെ മുന്നിലാണെന്നു കാണാം. ബംഗാളി ജനസംഖ്യയിലെ 25 ശതമാനത്തോളം മുസ്ലിംകളാണ്. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണത്. ഹിന്ദു-മുസ്ലിം മതമൈത്രിയില്‍ മാതൃകാപരമായ സ്ഥാനം ബംഗാളിനുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാം. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റക്കാരോടും സൗഹാര്‍ദപൂര്‍ണമായ സമീപനമാണുള്ളത്.</span><br /><span class="Apple-style-span">ബംഗാളിലെ മതമൈത്രിക്ക് സി.പി.എം അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, സി.പി.എം അധികാരത്തിലേറുന്നതിനു മുമ്പും കാര്യങ്ങള്‍ അങ്ങനെയൊക്കെ തന്നെയായിരുന്നു. ചരിത്രപരവും സാംസ്കാരികവുമായ ഘടകങ്ങളാണ് ബംഗാളിലെ മതമൈത്രിയുടെ അടിസ്ഥാനം. ഇടതുപക്ഷം അധികാരത്തില്‍ നിന്നു മാറുന്നതു കൊണ്ടുമാത്രം അവിടെ വര്‍ഗീയ വാദികള്‍ കയ്യടക്കുമെന്ന് കരുതാനാവില്ല. മാത്രമല്ല, വര്‍ഗീയ കക്ഷികളുമായി അകലം പാലിക്കാന്‍ മമത ബാനര്‍ജി ശ്രദ്ധവെക്കുമെന്നും പ്രതീക്ഷിക്കുന്നു.</span><br /><span class="Apple-style-span">ജാതി വ്യവസ്ഥിതിയുടെ കാര്യത്തിലും ബംഗാള്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിവാഹത്തിന്റെയും മറ്റും കാര്യത്തില്‍ ജാതി ഇന്നും നിലനില്‍ക്കുന്നുണ്ട്. പക്ഷേ, പൊതുസമൂഹത്തില്‍ നിന്ന് അത് അകലം പാലിക്കുന്നു. അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗാളിലെ ജാതി തീരെ ചെറിയൊരു വിഷയമാണെന്നു കാണാം.</span><br /><br /><b style="font-size: medium;"><i>തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും പാട്ടുകാരും സിനിമാക്കാരും ചിത്രകാരന്മാരുമെല്ലാം ഇക്കുറി തൃണമൂലിന്റെ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തോട് ചാഞ്ഞുനിന്നിരുന്ന ബംഗാളിന്റെ സാംസ്കാരിക രംഗം കൈയടക്കുകയാണോ, സാംസ്കാരിക പ്രവര്‍ത്തകരെ അണിനിരത്തുന്നതിലൂടെ മമത ലക്ഷ്യമിടുന്നത്?</i></b><br /><br /><span class="Apple-style-span">ബംഗാളി നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായ സാംസ്കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകുന്നത് മമതയുടെ സര്‍ക്കാറിന് ഗുണംചെയ്യും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിച്ചിരുന്ന കലാകാരന്മാര്ക്ക് മുഖ്യധാരയില്‍ ഇടംനേടാനുള്ള അവസരമാണിത്. ഭരണകൂടത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സ്ഥാനങ്ങളെല്ലാം തങ്ങളെ അന്ധമായി അനുകൂലിക്കുന്ന കലാകാരന്മാരെയാണ് സി.പി.എം കുടിയിരുത്തിയിരുന്നത്. അതിനു മാറ്റം വരും. സാംസ്കാരിക സ്ഥാനങ്ങളില്‍ തൃണമൂല്‍ ആശയങ്ങളുടെ പിന്തുണക്കാര്‍ക്ക് പ്രാതിനിധ്യം ലഭിക്കും. </span></div>
</div>
</div>
ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com0tag:blogger.com,1999:blog-2934517470729117307.post-27154247905095683562010-11-22T05:09:00.011-08:002010-11-22T05:44:34.238-08:00ഡല്‍ഹി, വഴിയോരക്കാഴ്ചകള്‍ - 01<div style="text-align: left;"><span class="Apple-style-span" style="font-family: AnjaliOldLipi; font-size: medium; ">കോമണ്‍വെല്‍ത്ത് ഗെയിംസിനെന്നും പറഞ്ഞ് രണ്ടാഴ്ചയോളം ഡല്‍ഹിയിലുണ്ടായിരുന്നു. തലസ്ഥാന നഗരിയുടെ മുറുക്കവും സൗഹൃദത്തിന്റെ അയവുകളും ഇന്ത്യന്‍ ജീവിതത്തിന്റെ അവസ്ഥകളുമെല്ലാം കണ്ടങ്ങനെ... വില്യാപ്പള്ളിയിലെ അസീസ്ക്ക പൊന്നുപോലെ നോക്കുന്ന Canon Powershot SX200 si ക്യാമറ വിട്ടുതന്നിരുന്നതിനാല്‍ ചില കാഴ്ചകളെല്ലാം പകര്‍ത്താന്‍ പറ്റി. കാലംതെറ്റിയാണെങ്കിലും അവ ഇവിടെ.</span></div><div style="text-align: left;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmIXzelFLIHeX_77YhTQcza7VkRtU6X7b_pZTrqXCoWJ4Q_q0yH6VjjOIZi6g71HjgThZt3koG1Z33UhguFdRq0AyCCxszU49wq8Kr02Z1Cgw6bDSekdHURtohdNRAQC3g4vJ6yTq4HKs/s1600/IMG_2383.jpg"><br /></a></div><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwAdSiDzPrEbj6IAf6by4QuHj14jgp1S2cxF_xnJzectg0eVRbOVuF9lgZEwW9QmNZCgLpeSIC-B0KZA02koxayeZhAkTG0XcjDxAQesr_mZV9Pnk8B4MT1Wc_c8NkMAA_hqPIFW7dGqI/s320/IMG_1519.jpg" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 320px; height: 240px; " border="0" alt="" id="BLOGGER_PHOTO_ID_5542361067219605266" /><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; "><br /></span></div><div style="text-align: left;"><br /></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; ">ജുമാമസ്ജിദിലേക്കുള്ള വഴിയരികില്‍ നിന്ന്</span></div><div style="text-align: left;"><br /></div><div style="text-align: center;"><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBTYDgsSAv0kodFSwdHQV-x7oufdlVjP9z2Zce6eLyKn1hiShoLl_2UZfjTv9MQfB5br9FwBUtwD7ycTWZKT9ES-f4RBTngJTWG-BagGbHq6hOxgsbnhSz3RaXjzoG4uozjHnMo02g16M/s320/IMG_1817.jpg" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 240px; height: 320px; " border="0" alt="" id="BLOGGER_PHOTO_ID_5542360799956783746" /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: center;"></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;">മസ്ജിദിന്റെ നടുമുറ്റത്ത് ഭിക്ഷ യാചിക്കുന്ന കുട്ടി</div><div style="text-align: left;"><br /></div><div style="text-align: center;"><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTQ0jRyQWw2rcN_iJl1Ij64LdrxkvHVQBtJ18H1BDKGlLtlTly4nafIt3N_8WxHVddBqB661jLaK4CQbHrUW8tWaMJVNlTH1CBFO27yBZbSZarK3sVeJFiZs8SRdtESD0F2SAU98gyHoo/s320/IMG_1488.jpg" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 320px; height: 240px; " border="0" alt="" id="BLOGGER_PHOTO_ID_5542359370176642770" /><div style="text-align: left;"><br /></div></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;">ചെങ്കോട്ടയുടെ മുന്നില്‍ ഊഴം കാത്തിരിക്കുന്ന CommonWealth Games Special ഭംഗ്ര നര്‍ത്തകര്‍<br /></div><div style="text-align: left;"><br /></div><div style="text-align: center;"><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2WT6ERUEpl-CW0U8zuMHO2a14G4N8cHtL2Y1dLRLSDQqoZF1vv3I_ylL_pSzxJK3qn889PCbYfL5QR4bvLhqBlcJwpcpyxFho9jc01sWPphCkQoGdfg2WqKnfIbifeYwJorXs9LfiyUc/s320/IMG_1026.jpg" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 320px; height: 240px; " border="0" alt="" id="BLOGGER_PHOTO_ID_5542360619055078018" /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; ">രാവിലെ നടത്തത്തില്‍ ക്യാമറയില്‍ കുടുങ്ങിയ സ്കൂള്‍ കുട്ടികള്‍</span></div><div style="text-align: left;"><br /></div><div style="text-align: center;"><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCXGhxgLMFB7dB1Jgl8tGyNG215fu0ThRxILQURRedqmkxySh1G7BFn1gkep6NUs5qsshu40bJmd4ywe1hsncq8KNEytRkeQgiVW0IhRPv3-UtkPzVg3k24nQNCVzIWMmEbLfGS3VfUqs/s320/IMG_1015.jpg" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 240px; height: 320px; " border="0" alt="" id="BLOGGER_PHOTO_ID_5542359594686145122" /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;">കാത്തുനില്‍പ്പ്, എല്ലാവര്ക്കും.</div><div style="text-align: left;"><br /></div><div style="text-align: center;"><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvgEwMWU7Jvi2OmcULPd55675JsB1HG8-Yz8p-jxjU4zQ8pQnz0FFaXCSJNgvEFwH-4hNH6qy0U0ZQl1GKkp1jK0_Vq9V8qT6aROTyCeMT-d7TRQEBqDEneSLVs4QyM3eqgVeuBtQb_zo/s320/IMG_2135.jpg" border="0" alt="" id="BLOGGER_PHOTO_ID_5542361535381792178" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 240px; height: 320px; font-size: 15.8333px; " /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><span>കളി, ചിത്രത്തിനു പുറത്തും </span></div><div style="text-align: left;"><br /></div><div style="text-align: center;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimtPqOggLyBY5aL0ZueT0hAztuX7W9_ZJpUY34TKI8pIPqm899TNWA2fp8O6kmOzQjlTpIsKgKEXhZ8dtOSl9Rx4gYej8F5UQ1g9qiyvJEHzayxJ2ExnD9FYP_BfhuetBLNMH-aawUhPA/s320/IMG_2370.jpg" border="0" alt="" id="BLOGGER_PHOTO_ID_5542362204632114482" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 240px; height: 320px; " /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; ">ഇന്ത്യയിലേക്കുള്ള വഴിയില്‍.</span><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; ">.</span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><br /></span></div><div><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwepXt_5SJzay5ES6KMEpOGAgpNtrbysCvvQBwebzEoGFDi-xK68LZqsbN21d-nzSE_PgHLH6qgX7MwhP6hqaBQUYvsQ88EkNO9NQdmG9tQf3kJTLTq9ydZLjbtVO9k0M1LfixkQcnGF4/s320/IMG_2530.jpg" border="0" alt="" id="BLOGGER_PHOTO_ID_5542362095261360114" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 320px; height: 240px; " /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); "><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; ">ഗെയിംസിന്റെ സംഘാടക സമിതി ഓഫീസിനു മുന്നില്‍ ജാബിറും വളണ്ടിയര്‍മാരും</span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div><span class="Apple-style-span"><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgi1fDGauK2mAy482MfAPCn-3-lzIHOu8_riTDwjlxgReI8XMr18dT1TSZE3AfMa0zWDmRYGrr7PB4ZUrSqRQfR_nQDzdtQ7fPw36YWZ3e8uQv6m-qpei_bpw5kwtpyyQfbr3ZKDF53J2Q/s320/IMG_2636.jpg" border="0" alt="" id="BLOGGER_PHOTO_ID_5542362488776897058" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 320px; height: 240px; " /></span></span></div><div style="text-align: left;"><span class="Apple-style-span"><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><br /></span></span></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; ">ലോട്ടസ് ടെമ്പിളില്‍ അന്തിനേരം</span></span></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div><span class="Apple-style-span" style="font-size: 15.8333px; color: rgb(0, 0, 238); -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><span class="Apple-style-span" style="font-size: 15.8333px; -webkit-text-decorations-in-effect: underline; "><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmIXzelFLIHeX_77YhTQcza7VkRtU6X7b_pZTrqXCoWJ4Q_q0yH6VjjOIZi6g71HjgThZt3koG1Z33UhguFdRq0AyCCxszU49wq8Kr02Z1Cgw6bDSekdHURtohdNRAQC3g4vJ6yTq4HKs/s320/IMG_2383.jpg" border="0" alt="" id="BLOGGER_PHOTO_ID_5542362687185499394" style="text-align: left;float: left; margin-top: 0px; margin-right: 10px; margin-bottom: 10px; margin-left: 0px; cursor: pointer; width: 320px; height: 240px; font-size: 15.8333px; -webkit-text-decorations-in-effect: underline; " /></span></span></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span"><br /></span></div><div style="text-align: left;"><span class="Apple-style-span" style="font-size: 15.8333px; ">അകലെ, ഭരണകേന്ദ്രം</span></div><div style="text-align: left;"><span class="Apple-style-span"><br /></span></div>ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com4tag:blogger.com,1999:blog-2934517470729117307.post-91395506564425195092010-07-23T12:17:00.000-08:002010-07-23T12:19:54.512-08:00കോഴിക്കോട് കടപ്പുറംരാവിലെ കടപ്പുറത്തു പോയി ഫുട്ബോള്‍ കളിക്കുന്നു.<br />മഴ, കനത്ത തിര, ജീവിതത്തിന്റെ ഓട്ടത്തിലേക്ക് <br />ഓട്ടത്തോടെ തുടങ്ങുന്നവര്‍.<br />കോഴിക്കോട് കടപ്പുറത്ത് ജീവിതം ഉദിക്കുകയാണ്<br />സൂര്യന് അസ്തമിക്കുകയും.ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com2tag:blogger.com,1999:blog-2934517470729117307.post-55481020202183877382010-04-27T11:05:00.003-08:002010-04-27T12:09:54.831-08:00സ്വന്തം ലേഖകന്‍ ഗാബോഎല് എസ്പെക്റ്റാഡറിന്റെ പ്രസാധകന് ഗില്ലര്‍മോ കാനോ എന്നെ ഫോണില്‍ വിളിച്ചു. ആയിടെ മാത്രം തുറന്ന ബില്‍ഡിംഗില്‍ അദ്ദേഹത്തിന്റെ ഓഫീസിനേക്കാള്‍ നാലു നിലകളുയരെയുള്ള അല്‍വാരോ മ്യൂതിസിന്റെ ഓഫീസില്‍ ഞാനുണ്ടെന്നറിഞ്ഞപ്പോഴാണത്. തൊട്ടുമുമ്പത്തെ രാത്രിയില്‍ മാത്രം എത്തിച്ചേര്‍ന്ന ഞാന്‍ അല്‍വാരോ മ്യൂതിസിന്റെ ഒരുപറ്റം സുഹൃത്തുക്കള്‍ക്കൊപ്പം ലഞ്ച് കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു. പക്ഷേ, ആദ്യം ഹലോ പറയാന്‍ ഞാന്‍ നില്‍ക്കണമെന്ന് ഗില്ലര്‍മോ ശഠിച്ചു. ഞാന്‍ സമ്മതിച്ചു. സംഭാഷണണത്തിന്റെ ആമുഖമെന്നമട്ടിലുള്ള തുടര്‍ച്ചയായ ആലിംഗനങ്ങള്‍ക്കും അന്നത്തെ വാര്‍ത്തകളെ കുറിച്ചുള്ള ഒന്നോ രണ്ടോ വാചകങ്ങള്‍ക്കും ശേഷം എന്നെ കൈയോടെ കീഴടക്കിയ അദ്ദേഹം ന്യൂസ്റൂമിലെ തന്റെ സുഹൃത്തുക്കളില്‍ നിന്ന് എന്നെ അകലേക്കു കൊണ്ടുപോയി. `ഒരു മിനുട്ട് ഇതൊന്നു കേള്‍ക്കൂ ഗബ്രിയേല്‍...' സംശയാതീതമായ നിഷ്കളങ്കതയോടെ അദ്ദേഹം പറഞ്ഞു. `പത്രം പ്രസ്സിലേക്കയക്കുന്നതിനു മുമ്പ് ഒരു ചെറിയ എഡിറ്റോറിയലെഴുതിത്തന്ന് എനിക്ക് വലിയൊരുപകാരം ചെയ്തുകൂടേ?...' പെരുവിരലും ചൂണ്ടുവിരലുമുപയോഗിച്ച് അരഗ്ലാസ് വെള്ളത്തിന്റെ ആംഗ്യം കാണിച്ച് അദ്ദേഹം വ്യക്തമാക്കി: `ഇത്തിരിപ്പോന്നത്.'<br /><br />അദ്ദേഹത്തേക്കാള്‍ ആഹ്ലാദവാനായിത്തീര്‍ന്നിരുന്ന ഞാന്‍, എവിടെ ഇരിക്കും എന്നു ചോദിച്ചു. പഴയൊരു ടൈപ്പ്റൈറ്ററുള്ള ശൂന്യമായ ഡെസ്ക് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടുതല്‍ ചോദ്യങ്ങളൊന്നും കൂടാതെ നല്ലൊരു വിഷയമാലോചിച്ച് ഞാനവിടെ ഇരിപ്പുറപ്പിച്ചു. അതേ ഡെസ്കില്‍, അതേ കസേരയില്‍ അതേ ടൈപ്പ്റൈറ്ററിനൊപ്പം തുടര്‍ന്നുള്ള പതിനെട്ടു മാസങ്ങളും ഞാനവിടെ ഇരുന്നു. <br /><br />ഞാന്‍ വന്നു മിനുട്ടുകള്‍ക്കകം ഒരു കെട്ട് പേപ്പറുകളില്‍പ്പൊതിഞ്ഞ് ഡെപ്യൂട്ടി എഡിറ്റര്‍ എഡ്വാഡോ സെലമേയ ബോഡ അടുത്ത ഓഫീസില്‍ നിന്ന് പുറത്തേക്കു വന്നു. എന്നെ തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. <br /><br />`ഏയ്... പ്രഭു ഗാബോ!' ഗാബിതോ എന്നതിന്റെ ചുരുക്കമായി ചുരുക്കമായി ബാരന്‍ക്വിലയില്‍ താന്‍ കണ്ടെത്തിയ പേരുപയോഗിച്ച് അലറുംപോലെ അദ്ദേഹമെന്നെ വിളിച്ചു. അദ്ദേഹം മാത്രമാണ് എന്നെ ആ പേരു വിളിച്ചിരുന്നതും. അധികം വൈകാതെ ന്യൂസ് റൂമിലാകെ ആ പേര് പരന്നു. പിന്നെ പ്രിന്റില്‍ വരെ അവര്‍ ഗാബോ എന്നുപയോഗിക്കാന്‍ തുടങ്ങി.<br />ഗില്ലര്‍മോ കാനോ എന്നെക്കൊണ്ടെഴുതിച്ച എഡിറ്റോറിയലിന്റെ വിഷയം എന്തായിരുന്നെന്ന് ഓര്‍ക്കുന്നില്ല. യൂനിവേഴ്സിദാദ് നാഷ്യോണലിലായിരുന്ന കാലം മുതല്‍ എല്‍ എസ്പെക്റ്റാഡറിന്റെ രാജകീയ ശൈലി എനിക്കു സുപരിചിതമായിരുന്നു. വിശേഷിച്ച് എഡിറ്റോറിയല്‍ പേജിലെ `ഡേ ബൈ ഡേ' വിഭാഗത്തില്‍ ഉപയോഗിച്ചിരുന്ന, ഏറ്റവും അര്‍ഹമായ അന്തസ്സണിഞ്ഞിരുന്ന ശൈലി. വിപത്തിന്റെ ഭൂതങ്ങളെ നേരിടുന്ന ലൂയിസ സാന്റിയാഗയുടെ മനോധൈര്യത്തോടെ ഞാനത് അനുകരിക്കാന്‍ തീരുമാനിച്ചു. അരമണിക്കൂറിനകം എഴുത്തു പൂര്‍ത്തിയാക്കി, കൈ കൊണ്ട് ചില തിരുത്തലുകള്‍ വരുത്തി ഞാനത് ഗില്ലര്‍മോ കാനോയെ ഏല്‍പ്പിച്ചു. വെള്ളെഴുത്തു കണ്ണടയുടെ അര്‍ധവൃത്തത്തിനു മുകളിലൂടെ അത് വായിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റു നിന്നു. ആ ഏകാഗ്രത അദ്ദേഹത്തിന്റെ മാത്രമല്ല, 1887-ല്‍ പത്രം സ്ഥാപിച്ച ഡോണ്‍ ഫിദല്‍ കാനോയില്‍ നിന്നു തുടങ്ങുന്ന, വെള്ള മുടിയുള്ള എല്ലാ പൂര്‍വികരുടേതുമാണെന്ന് തോന്നി. ഡോണ്‍ ഫിദലിന്റെ മകന് ഡോണ്‍ ഗബ്രിയേലിലൂടെ തുടരുകയും അദ്ദേഹത്തിന്റെ സഹോദരന് ഡോണ്‍ ഗബ്രിയേല്‍ വഴി ശക്തിപ്പെടുകയും രക്തയോട്ടത്തില്‍ അലിഞ്ഞു ചേരുകയും ചെയ്തിരുന്ന പത്രം അദ്ദേഹത്തിന്റെ പേരമകനായ ഗില്ലര്‍മോവിനാല്‍ പൂര്‍ണ്ണവളര്‍ച്ചയിലെത്തിയിരുന്നു. വെറും ഇരുപത്തി മൂന്ന് വയസ്സുള്ളപ്പോഴാണ് അദ്ദേഹം പത്രത്തിന്റെ ജനറല്‍ മാനേജ്മെന്റ് ഏറ്റെടുക്കുന്നത്. തന്റെ പൂര്‍വികര്‍ ചെയ്യുമായിരുന്ന ചെറിയ ഒന്നുരണ്ടു പുനര്‍വായനകള്‍ക്കു ശേഷം, എന്റെ പുതിയ പേരിന്റെ പ്രായോഗികവും ലളിതവുമായ ഉപയോഗത്തോടെ അദ്ദേഹം അവസാനിപ്പിച്ചു: `വളരെ നന്നായിട്ടുണ്ട്, ഗാബോ.'<br /><br />തിരിച്ചുപോരുന്ന രാത്രിയില്‍, എന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന കാലത്തോളം ഒരേ പോലെ ആയിരിക്കില്ല ബൊഗോട്ട എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. രാജ്യത്തെ പല ആകസ്മിക ദുരന്തങ്ങളെയും പോലെ ഏപ്രില്‍ 9, ഓര്‍മ്മിക്കാവുന്ന ചരിത്രത്തേക്കാള്‍ മറക്കാനുള്ള കാര്യങ്ങളാണ് പ്രദാനം ചെയ്തിരുന്നത്. ഹോട്ടല്‍ ഗ്രാനഡ നൂറുകണക്കിനു വയസ്സായ അതിന്റെ പാര്‍ക്കില്‍ നിലംപരിശാക്കപ്പെട്ടിരുന്നു. തല്‍സ്ഥാനത്ത് ബാങ്കോ ദെ ലാ റിപ്പബ്ലിക്കയുടെ പുതിയ കെട്ടിടം ഉയരാനും തുടങ്ങി. ഞങ്ങളുടെ കാലത്തുള്ള പഴയ തെരുവുകള്‍, നല്ല വെളിച്ചമുള്ള തെരുവുതീവണ്ടികളുടേത് മാത്രമായിക്കഴിഞ്ഞെന്നു തോന്നി. ചരിത്രപ്രസിദ്ധമായ കുറ്റകൃത്യങ്ങള്‍ നടന്നിരുന്ന ഭാഗത്തിന്റെ ഗാംഭീര്യം തീപ്പിടുത്തം കൈയടക്കിയ പ്രദേശങ്ങളില്‍ നഷ്ടമായിരുന്നു. `ഇപ്പോഴിത് ശരിക്കും വലിയൊരു നഗരം പോലെയുണ്ട്.' ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ആരോ അത്ഭുതത്തോടെ പറഞ്ഞു. `ഏപ്രില്‍ 9-നോട് നാം കടപ്പെട്ടിരിക്കുന്നു' എന്ന പതിവു ചൊല്ലോടെ അയാള്‍ എന്റെ ഹൃദയം തകര്‍ക്കുകയും ചെയ്തു.<br />അല്‍വാരോ മ്യൂതിസ് എന്നെ പ്രതിഷ്ഠിച്ച പേരില്ലാത്ത സ്ഥാനത്ത് മറ്റെവിടത്തേക്കാളും ഞാന്‍ സുരക്ഷിതനായിരുന്നു. ദേശീയോദ്യാനത്തിന്റെ മറുവശത്തുള്ള, ദൗര്‍ഭാഗ്യത്താല്‍ മനോഹരമാക്കപ്പെട്ട വീട്ടിലെ ആദ്യരാത്രിയില്‍, തൊട്ടടുത്ത റൂമില്‍ ആഹ്ലാദകരമായൊരു യുദ്ധത്തിലെന്ന പോലെ ഒച്ചയുണ്ടാക്കി കിടപ്പറ പങ്കിടുന്ന അയല്‍ക്കാരോടുള്ള അസൂയ അടക്കാന്‍ എനിക്കായില്ല. പക്ഷേ, അടുത്ത ദിവസം അവര്‍ പോകുന്നതു കണ്ടപ്പോള്‍ അതവര് തന്നെയാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല. പൊതു അനാഥാലയത്തിലെ വസ്ത്രം ധരിച്ച മെലിഞ്ഞുചടച്ച ഒരു പെണ്‍കുട്ടിയും വെള്ളിമുടികളോടു കൂടിയ വയസ്സായ ഒരു മാന്യനും. രണ്ടു മീറ്റര്‍ ഉയരമുണ്ടായിരുന്ന അയാള്‍ അവളുടെ മുത്തച്ഛനായിരിക്കാമെന്നു തോന്നി. എനിക്കു തെറ്റിപ്പോയതാവാമെന്നു ഞാന്‍ വിചാരിച്ചെങ്കിലും അതിനു ശേഷമുള്ള ഓരോ രാത്രിയിലും പ്രഭാതം വരെ മരണം പോലെ അട്ടഹസിച്ചു കൊണ്ട് അവര്‍ എനിക്ക് ഉറപ്പു തന്നു.<br /><br />എഡിറ്റോറിയല്‍ പേജിലെ പ്രധാനപ്പെട്ട ഭാഗത്താണ് എല്‍ എസ്പെക്റ്റാഡര്‍ എന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നത്. വലിയ കടകളില്‍ സെയില്‍സ് ക്ലാര്‍ക്കുമാരെ ആനന്ദിപ്പിക്കാനുപയോഗിച്ചിരുന്ന മുഴങ്ങുന്ന ഇംഗ്ലീഷ് ഉച്ചാരണം കൊണ്ട് മ്യൂതിസ് എനിക്കായി നിര്‍ദ്ദേശിച്ച വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ട് പ്രഭാതങ്ങള്‍ ഞാന്‍ ചെലവിട്ടു. ഗോണ്‍സാലോ മല്ലേറിനോയ്ക്കും, ഞാന്‍ ചങ്ങാത്തത്തിനു വരുമെന്നതിനാല്‍ ക്ഷണിക്കപ്പെട്ട മറ്റ് യുവ എഴുത്തുകാര്‍ക്കുമൊപ്പമായിരുന്നു ഉച്ചഭക്ഷണം. മൂന്നുദിവസത്തേക്ക് ഗില്ലര്‍മോ കാനോ ഒന്നും പറഞ്ഞു കേട്ടില്ല. ഞാന്‍ മ്യൂതിസിന്റെ ഓഫീസിലായിരിക്കുമ്പോള്‍ അദ്ദേഹം വിളിച്ചു:<br />`ശ്രദ്ധിക്കൂ ഗാബോ, നിങ്ങള്ക്കിതെന്തു പറ്റി?' പ്രസാധകന്റെ ഗൗരവം ദരിദ്രമായി അനുകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: `ഇന്നലെ നിങ്ങളുടെ ലേഖനം കാത്തുനിന്നതു കാരണം പത്രം പ്രസ്സില്‍ പോകാന്‍ വൈകി.'<br />അദ്ദേഹവുമായി സംസാരിക്കാന്‍ ഞാന്‍ താഴെ ന്യൂസ്റൂമിലേക്കു പോയി. പിന്നീട് ഒരാഴ്ചയിലധികം, ജോലിയെക്കുറിച്ചോ ശമ്പളത്തെക്കുറിച്ചോ ആരും എന്നോട് സംസാരിക്കാതിരുന്നിട്ടും, പേരുവെക്കാത്ത എഡിറ്റോറിയലുകള്‍ എന്നും ഉച്ചക്കു ശേഷം എന്തിനുവേണ്ടിയായിരുന്നു എഴുതിക്കൊണ്ടിരുന്നത് എന്ന് എനിക്കിപ്പോഴും തിട്ടമില്ല. ഇടവേളകളിലെ സംസാരങ്ങളില്‍ റിപ്പോര്‍ട്ടര്‍മാര്‍ അവരിലൊരാളെന്ന പോലെ എന്നോട് പെരുമാറി. സത്യത്തില്‍ എന്തൊക്കെയാണ് എന്റെ ജോലിയെന്നതിനെ കുറിച്ച് എനിക്കു ധാരണയേ ഉണ്ടായിരുന്നില്ല. <br /><br />`ഡേ ബൈ ഡേ' വിഭാഗത്തില്‍ കീഴ്വഴക്കമെന്ന പോലെ ഗില്ലര്‍മോ കാനോ പേരുവെക്കാതെ രാഷ്ട്രീയ എഡിറ്റോറിയലായിരുന്നു എഴുതിയിരുന്നത്. മാനേജ്മെന്റിന്റെ കല്‍പ്പനപ്രകാരം ഗോണ്‍സാലോ ഗോണ്‍സാലസ് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് എഴുതിയതാണ് അടുത്തതായി വരിക. പത്രത്തിലെ ഏറ്റവും ബുദ്ധിപരവും ജനപ്രിയവുമായ `ചോദ്യോത്തരങ്ങള്‍' ആയിരുന്നു അദ്ദേഹം അധികവും കൈകാര്യം ചെയ്തത്. ഗോഗ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം വായനക്കാരുടെ സംശയം തീര്‍ത്തിരുന്നത്. സ്വന്തം പേരിന്റെ ചുരുക്കരൂപമായിരുന്നു ആ തൂലികാനാമം. അതിനു ശേഷം അവര്‍ എന്റെ എഡിറ്റോറിയലുകള്‍ പ്രസിദ്ധീകരിച്ചു. യൂലിസസ് -ഹോമറിന്റെയല്ല, മറിച്ച് അദ്ദേഹം എപ്പോഴും വിശദീകരിക്കാറുള്ള പോലെ, ജെയിംസ് ജോയ്സിന്റെ - എന്ന തൂലികാനാമത്തില്‍. `നഗരവും ലോകവും' എന്ന പംക്തി കൊണ്ട് എന്നും എഡിറ്റോറിയല്‍ പേജിന്റെ സിംഹഭാഗവും കൈയേറുന്ന എഡ്വാഡോ സെലമേയയുടെ പ്രത്യേക ലേഖനം അത്യപൂര്‍വം അവസരങ്ങളിലുണ്ടാവും. <br />പുതുവര്‍ഷത്തില്‍ അല്‍വാരോ മ്യൂതിസിന് പോര്‍ട്ടോ പ്രിന്‍സിലേക്ക് ഒരു ബിസിനസ് യാത്രയുണ്ടായിരുന്നു. കൂടെച്ചെല്ലാന്‍ അദ്ദേഹം എന്നെയും ക്ഷണിച്ചു. അലിജോ കാര്‍പെന്റിയറുടെ `ദി കിംഗ്ഡം ഓഫ് ദിസ് വേള്‍ഡ്' വായിച്ചുകഴിഞ്ഞ ശേഷം ഹെയ്തി എന്റെ സ്വപ്നത്തിലെ രാജ്യമായിക്കഴിഞ്ഞിരുന്നു. <br /><br />ഫെബ്രുവരി 18-നെ സംബന്ധിച്ച വിശദീകരണം ഞാനദ്ദേഹത്തിന് ഇനിയും നല്‍കിയിട്ടില്ല. അന്നാണ് ബക്കിംഗ്ഹാം കൊട്ടാരത്തിലെ അതിബൃഹത്തായ ഏകാന്തതയില്‍ വീണു പോയ ഇംഗ്ലണ്ടിലെ രാജ്ഞിയമ്മയെ കുറിച്ച് ഞാനൊരു കുറിപ്പെഴുതിയത്. `ഡേ ബൈ ഡേ'യിലെ പ്രധാന ഭാഗത്ത് അത് പ്രസിദ്ധീകരിക്കപ്പെടുകയും ഓഫീസില്‍ സര്‍വസ്വീകാര്യമാവുകയും ചെയ്തത് എന്നെ അമ്പരപ്പിച്ചു. അന്നുരാത്രി, എഡിറ്റര്‍ ഇന്‍ചീഫ് ജോസ് സാല്‍ഗറിന്റെ വീട്ടിലെ ചെറിയ യോഗത്തില്‍ എഡ്വാഡോ സെലമേയയുടെ വാക്കുകള്‍ കൂടുതല്‍ ആവേശകരമായിരുന്നു. എന്നെ സ്ഥിരപ്പെടുത്തുന്നതിനായുള്ള ഓഫര്‍ ഔദ്യോഗികമായി മുന്നോട്ടുവെക്കുന്നതിന്് മാനേജ്മെന്റിനു ബാക്കിയുണ്ടായിരുന്ന എല്ലാ വൈമനസ്യവും നീങ്ങിയത് അദ്ദേഹത്തിന്റെ ആ അഭിപ്രായ പ്രകടനം മൂലമാണെന്ന് എന്നോടു സ്നേഹമുള്ള ഒരു ഒറ്റുകാരന് പിന്നീടൊരിക്കല്‍ എന്നോടു പറഞ്ഞു. <br /><br />അടുത്ത ദിവസം വളരെ നേരത്തെ അല്‍വാരോ മ്യൂതിസ് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു വിളിച്ച് ഹെയ്തി യാത്ര കാന്‍സല്‍ ചെയ്തിരിക്കുന്നുവെന്ന ദുഃഖവാര്‍ത്ത അറിയിച്ചു. മ്യൂതിസ് എന്നോടു പറയാതിരുന്ന ഒരു കാര്യം, ഗില്ലര്‍മോ കാനോയുമായി നടത്തിയ സ്വാഭാവിക സംഭാഷണത്തിനു ശേഷമാണ് അദ്ദേഹം ഈ തീരുമാനമെടുത്തത് എന്നതാണ്. എന്നെ പോര്‍ട്ടോ പ്രിന്‍സിലേക്കു കൊണ്ടു പോകരുതെന്ന് കാനോ സത്യസന്ധമായി അല്‍വാരോയോട് അഭ്യര്‍ത്ഥിച്ചു. ഹെയ്തിയെ പറ്റി അറിവില്ലാതിരുന്ന അല്‍വാരോക്ക് എന്തുകൊണ്ടാണതെന്ന് അറിയണമായിരുന്നു. `ശരി, നിങ്ങള്‍ക്ക് കാണാം' ഗില്ലര്‍മോ പറഞ്ഞു: `ലോകത്ത് ഗാബോ ഏറ്റവുമിഷ്ടപ്പെടുക ഈ സ്ഥലമായിരിക്കുമെന്ന്.' ഉച്ചക്കു ശേഷം, വിദഗ്ധനായ കാളപ്പോരുകാരന്‍ അനുമതി പത്രത്തില്‍ ചെയ്യുന്ന പോലെ അദ്ദേഹം എല്ലാ വിശദീകരണങ്ങളും നല്കി: `ഗാബോ ഹെയ്തിയിലേക്കു പോയാല്‍ പിന്നെ ഒരിക്കലും തിരികെ വരില്ല.'<br /><br />കാര്യം മനസ്സിലായ അല്‍വാരോ യാത്ര നിര്‍ത്തിവെക്കുകയും യാത്ര ഉപേക്ഷിച്ചത് അദ്ദേഹത്തിന്റെ കമ്പനിയിലെ സാഹചര്യം മൂലമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. അതായത്, ഞാന്‍ പോര്‍ട്ടോ പ്രിന്‍സില്‍ പോയതേയില്ല. അല്പം കൊല്ലങ്ങള്‍ മുമ്പ് അല്‍വാരോ എല്ലാം പറയുന്നതുവരെ എനിക്കതിന്റെ യഥാര്‍ത്ഥ കാരണവും അറിവില്ലായിരുന്നു. ഗില്ലര്‍മോ, പത്രവുമായുള്ള കരാറില്‍ എന്നെ കെട്ടിയിട്ട അദ്ദേഹം തന്റെ ഭാഗത്തിന്, ഹെയ്തിയെ കുറിച്ചുള്ള ഒരു ഫീച്ചറെഴുതുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് വര്‍ഷങ്ങളോളം എന്നോട് ആവര്‍ത്തിച്ചു. പക്ഷേ, എനിക്കൊരിക്കലും അവിടെ പോകാനായില്ല. എന്തുകൊണ്ടെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞുമില്ല. <br /><br />എല്‍ എസ്പെക്റ്റാഡറിന്റെ സ്വന്തം ലേഖകനാവുക എന്ന ചിന്ത ഒരിക്കലും എന്റെ മനസ്സിലുണ്ടായിരുന്നില്ല. കൊളംബിയന്‍ സാഹിത്യത്തിലെ ദാരിദ്ര്യവും ഗുണമേന്മക്കുറവും കൊണ്ടാണ് അവര്‍ എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, സജീവ പത്രപ്രവര്‍ത്തനത്തെ കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്ക് സായാഹ്ന പത്രത്തിനു വേണ്ടി എന്നും എഴുതുക എന്നത് തീര്‍ത്തും വ്യത്യസ്തമായ കാര്യമായിരുന്നു. അര നൂറ്റാണ്ടു പഴക്കമുള്ള, വാടകക്കെട്ടിടത്തില്‍ നടത്തപ്പെട്ട, എല്‍ ടിയംപോയുടെ മെഷീനുകള്‍ മിച്ചമുള്ള, വിലയേറിയതും ശക്തവും സ്വാധീനമുള്ളതുമായ പത്രം-എല്‍ എസ്പെക്റ്റാഡര്‍ നിറഞ്ഞ പതിനാറു പേജുകളോടു കൂടിയ ഒതുക്കമുള്ള സായാഹ്നപത്രമായിരുന്നു. പക്ഷേ അശ്രദ്ധമായി എണ്ണിയാലെത്തുന്ന അതിന്റെ അയ്യായിരം കോപ്പി പ്രിന്റിംഗ് പ്രസ്സിന്റെ വാതില്ക്കല് നിന്നുപോലും പത്രപ്പയ്യന്മാരുടെ കൈകളില്‍ നിന്നു ചൂടപ്പം പോലെ ചെലവാകുകയും പഴയ നഗരത്തിലെ, മിതമായ വായന മാത്രം നടക്കുന്ന കഫേകളില്‍ അരമണിക്കൂറോളം വായിക്കപ്പെടുകയും ചെയ്യുമായിരുന്നു. ലണ്ടനിലെ ബി.ബി.സിയില്‍ എഡ്വാഡോ സെലമേയ ബോഡ പറഞ്ഞത് ലോകത്തിലെ ഏറ്റവും മികച്ച പത്രം അതാണെന്നാണ്. ആ പ്രസ്താവനയല്ല, പത്രത്തില്‍ ജോലി ചെയ്തിരുന്ന ഏതാണ്ടെല്ലാവരും വായനക്കാരില്‍ പലരും അക്കാര്യം സത്യമാണെന്ന് വിശ്വസിച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.<br /><br />ഹെയ്തി യാത്ര ഉപേക്ഷിക്കപ്പെട്ടതിന്റെ പിറ്റേന്ന് ജനറല്‍ മാനേജര്‍ ലൂയിസ് ഗബ്രിയേല്‍ കാനോ അദ്ദേഹത്തിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്കു വിളിച്ചപ്പോള്‍ എന്റെ ഹൃദയമിടിപ്പ് നിലച്ചുപോയി എന്നു ഞാന്‍ തീര്‍ച്ചയായും സമ്മതിക്കുന്നു. ആ മുഖാമുഖം, അതിന്റെ എല്ലാ ഔപചാരികതയും സഹിതം അഞ്ചു മിനുട്ടില്‍ കുറവേ നീണ്ടുള്ളൂ. കര്‍ക്കശക്കാരനും സുഹൃത്തിനെ പോലെ ഉദാരനും തന്റെ പ്രായത്തിലുള്ള ഒരാള്‍ ആയിരിക്കേണ്ടത്ര പിശുക്കനും ആണെന്ന ഖ്യാതി ലൂയിസ് ഗബ്രിയേലിനുണ്ട്. പക്ഷേ, ആ മുഖാമുഖത്തിനിടയിലും, പിന്നീട് എല്ലാ കാലത്തും അദ്ദേഹം സ്ഥിതചിത്തനും ആത്മാര്‍ത്ഥതയുള്ളവനുമായി എനിക്കു തോന്നി. ഉദാത്തമായ വ്യവസ്ഥകളോടെയുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം, മറ്റു ലേഖനങ്ങള്‍ക്കും അവസാനനിമിഷം സ്ഥലം തികക്കാന്‍ തട്ടിക്കൂട്ടുന്ന മറ്റു കുറിപ്പുകള്‍ക്കും പുറമേ പൊതുവിഷയങ്ങളില്‍ ലേഖനമെഴുതുന്ന സ്വന്തം ലേഖകനായി മാസത്തില്‍ തൊള്ളായിരം പെസോ ശമ്പളത്തിന് ഞാന്‍ പത്രത്തില്‍ സ്ഥിരജോലിക്കാരനായി നില്‍ക്കണമെന്നായിരുന്നു. എനിക്ക് ശ്വാസമയക്കാന്‍ കഴിഞ്ഞില്ല. പരിസരബോധം വീണ്ടുകിട്ടിയപ്പോള്‍ എത്ര എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. ഓരോ അക്ഷരമായി അദ്ദേഹം പറഞ്ഞു: തൊള്ളായിരം. <br /><br />അത് വിചിത്രമായൊരു അനുഭൂതിയാണ് എന്നിലുണ്ടാക്കിയത്. മാസങ്ങള്‍ക്കു ശേഷം ഒരു പാര്‍ട്ടിക്കിടെ ഇക്കാര്യം പറയുമ്പോള്‍, എന്റെ അന്ധാളിപ്പ് കണ്ടപ്പോള്‍ നിരസിക്കുന്നതിന്റെ സൂചനയായി തനിക്കു തോന്നിയെന്ന് പ്രിയപ്പെട്ട ലൂയിസ് ഗബ്രിയേല്‍ വെളിപ്പെടുത്തുകയുണ്ടായി. അഗാധമായ ഭയത്തിലധിഷ്ഠിതമായ തന്റെ അവസാന സംശയം അദ്ദേഹം പ്രകടിപ്പിച്ചു: `ഗാബോ മെലിഞ്ഞും വിളറിയുമിരുന്നു. അദ്ദേഹം ഓഫീസില്‍ മരിച്ചുവീഴേണ്ടതായിരുന്നു.' <br />അങ്ങനെയാണ് ഞാന്‍ എല്‍ എസ്പെക്റ്റാഡറിന്റെ സ്വന്തം ലേഖകനായത്. അവിടെ വെച്ചാണ് രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ കാലം കൊണ്ട്, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കടലാസ് ഉപയോഗിച്ചതും.ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com1tag:blogger.com,1999:blog-2934517470729117307.post-9877189800423771232009-09-05T00:01:00.006-08:002010-04-21T22:08:45.592-08:00മഹാന്മാരുടെ ആള്‍ക്കൂട്ടവും മാഞ്ചസ്റ്റര്‍ സിറ്റിയുംട്രാന്സ്ഫര് മാര്‍ക്കറ്റുകള്‍ അടഞ്ഞതിനു ശേഷം യൂറോപ്പിലെ ഫുട്ബാള്‍ ലീഗുകള്‍ വീണ്ടും തുടങ്ങിയിരിക്കുന്നു. ഓണവും നോമ്പുമൊക്കെ ആയതിനാലാവാം, എല്ലാ 'വര്‍ഷാദ്യ'ങ്ങളിലെയും പോലെ, തന്റെ ടീമിനു വേണ്ടി വാദിച്ചുകൊണ്ട് ഒരു സുഹൃത്തും വിളിക്കുന്നില്ല. കളി കാണാന്‍ ആര്‍ക്കും നേരമില്ലെന്നു തോന്നുന്നു.<br /><br />ഇഷ്ടങ്ങളുടെ നെടുകെ കത്തി പായിച്ചുകൊണ്ടാണ് യൂറോപ്പിലെ ട്രാന്‍സ്ഫര്‍ ജാലകം അടഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ കാര്‍ലോസ് ടെവസിന്റെ 'വേര്‍പാടാ'ണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും അര്‍ജന്റീനയെയും ഒരുപോലെ <span>ഇഷ്ടപ്പെടുന്ന</span> എനിക്ക് വിഷമമായത്. ക്രിസ്റ്റിയാനോക്കൊപ്പം എ.സി. മിലാനില്‍ നിന്ന് കക്കായും വന്നതോടെ റയല്‍ മാഡ്രിഡ് ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബായെന്ന് തോന്നിയില്ല. റൊണാള്‍ഡോ, സിദാന്, ഫിഗോ, റൗള്‍, ബെക്കാം, റോബര്‍ട്ടോ കാര്‍ലോസ്, ഇകേര്‍ കസിയാസ് തുടങ്ങിയവര്‍ ഒന്നിച്ചു പന്തു തട്ടിയിരുന്ന റയല്‍ മാഡ്രിഡിനോളം വരില്ലല്ലോ ഇപ്പോഴത്തേത്. അന്നവര്‍ താരാധിപത്യം മൂലം ഉഴറുകയായിരുന്നു. "റയല്‍ ഒരു ടീമല്ല; മഹാന്മാരുടെ ആള്‍ക്കൂട്ടമാണ്' എന്ന് അന്ന് അലിഗഡിലുണ്ടായിരുന്ന ശരീഫ് കത്തെഴുതിയിരുന്നു.<br /><br />യൂറോപ്യന്‍ ഫുട്ബാളിന്റെ നീക്കുപോക്കുകള്‍ ശരിയാംവണ്ണം അറിയുന്നയാളാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച് സര് അലക്സ് ഫെര്ഗൂസന്. വര്‍ഷങ്ങളായി ടീമിന്റെ നീക്കങ്ങളെല്ലാം കേന്ദ്രീകരിക്കപ്പെട്ടിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിറ്റ് കാശാക്കിയ ശേഷം അദ്ദേഹം വാങ്ങിയത് മൈക്കല്‍ ഓവനെയും ലൂയി വലന്‍ഷ്യയെയും. റൊണാള്‍ഡോ പോയതിന്റെ ഒഴിവ് ഈ സീസണില്‍ മാഞ്ചസ്റ്ററിന്റെ കളികളില്‍ കണ്ടില്ല. അന്താരാഷ്ട്ര രംഗത്ത് അപ്രസക്തരായ റയാന് ജിഗ്സിനെയും പോള്‍ ഷോള്‍സിനെയുമൊക്കെ ഫെര്ഗൂസന് ഇപ്പോഴും നന്നായി ഉപയോഗപ്പെടുത്തുന്നു. ബര്‍ബറ്റോവ്, റൂണി, ഓവ ത്രയം മുന്‍നിരയില്‍ പരസ്പര ധാരണയോടെ കളിക്കുന്നു. മധ്യനിരയില്‍ നാനിയും ഷോള്‍സും ജിഗ്സും. പിന്നില്‍ നിന്ന് കയറിക്കളിക്കുന്ന പാട്രീസ് എവ്ര... മച്ചേഡ, വലന്‍ഷ്യ, പാര്‍ക്ക്, ആന്റേഴ്സണ്, കാരിക് തുടങ്ങിയ "പ്രമുഖര്‍' സൈഡ് ബെഞ്ചിലുണ്ട്. വിഗാന് അത്ലറ്റിക്കിനെതിരെ മടക്കമില്ലാത്ത അഞ്ചു ഗോളിന് നേടിയ ജയമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. അഞ്ചുഗോളും ഒന്നാന്തരമായിരുന്നു. ഈസി ഫുട്ബാളാണ് അന്ന് യുനൈറ്റഡ് കളിച്ചത്. ഇനിയുള്ള മത്സരങ്ങള്‍ അത്ര ഈസി ആവുമോ എന്നറിയില്ല.<br /><br />ഫെര്‍ഗൂസന്റെ ടീമില്‍ സൈഡ്ബെഞ്ചിലെ ഇരിപ്പിടം മടുത്ത് കാര്‍ലോസ് ടെവസ് പിണങ്ങിപ്പോയി ഒടുവില്‍ എത്തിപ്പെട്ടത് മാഞ്ചസ്റ്റര്‍ സിറ്റിയിലാണ്. അറബിയുടെ പണത്തിന്റെ ബലത്തില്‍ മറ്റൊരു ചെല്‍സിയാവാനുള്ള സിറ്റിയുടെ ശ്രമത്തെ എതിരാളികള്‍ ഭയക്കേണ്ടിയിരിക്കുന്നു. റോബീഞ്ഞോ നേരത്തെ അവിടെയുണ്ട്. ആര്‍സനല്‍ വിട്ടെത്തിയ അഡബയേറും ടെവസും പുതിയ കുപ്പായവുമായി ഇണങ്ങിക്കഴിഞ്ഞു. പുതിയ സീസണില്‍ വന്നവരെല്ലാം 'മരുന്നുകുപ്പി'കളാണ്. എവര്ട്ടന് വിട്ടു വന്ന ലെസ്കോട്ട് ആക്രമണകാരിയായ പ്രതിരോധ ഭടനാണ്. ബാഴ്സലോണയില്‍ നിന്നെത്തിയ സില്‍വീഞ്ഞോയെ ആണ് നന്നായി ശ്രദ്ധിക്കേണ്ടത്. പൂച്ചക്കണ്ണും ചെമ്പിച്ച മുടിയും ക്ഷീണിതന്റെ മുഖഭാവവുമുള്ള ഈ ബ്രസീലുകാരന് എത്ര കണിശക്കാരനാണെന്ന് റയല്‍ മാഡ്രിഡിന്റെ കോച്ചിനോട് ചോദിച്ചാല്‍ മതി. കഴിഞ്ഞ സീസണില്‍ ആര്‍സനലിനു വേണ്ടി പിന്‍നിരയില്‍ പണിയെടുത്ത കോളെ ടൂറെ കൂടി ചേരുന്നതോടെ സിറ്റിയുടെ പ്രതിരോധത്തില്‍ പഴുതുകള്‍ അടയുകയാണ്. പരാഗ്വേയുടെ പ്രധാന താരമായ റോക്കി സാന്താക്രൂസ് ബയേണ്‍ മ്യൂണിക്കില്‍ നിന്നും, ഇംഗ്ലീഷ് മധ്യനിര താരം ഗരെറ്റ് ബാരി ആസ്റ്റണ്‍ വില്ലയില്‍ നിന്നും വന്നതാണ് സിറ്റിയുടെ മറ്റ് നേട്ടങ്ങള്‍.<br /><br />റോക്കി സാന്താക്രൂസിനെ കൈവിട്ടെങ്കിലും ആര്യന് റോബന്റെ അപ്രതീക്ഷിതമായ കടന്നുവരവ് ബയേണ്‍ മ്യൂണിക്കിനെ ഈ സീസണില്‍ തെല്ലൊന്നുമല്ല സഹായിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കക്കാ, ബെന്‍സീമ തുടങ്ങിയവരെ വന്‍വിലക്ക് സ്വന്തമാക്കിയ റയല്‍ മാഡ്രിഡ് ചെയ്ത മണ്ടത്തരമാണ് റോബന്റെ കച്ചവടം. കഴിഞ്ഞ സീസണിന്റെ രണ്ടാം പാദത്തില്‍ റയലിന്റെ നീക്കങ്ങളില്‍ നിര്‍ണ്ണായ സാന്നിധ്യമായിരുന്ന റോബനെ ഒഴിവാക്കിയത്, താരത്തിന് ഇടക്കിടെ പരിക്കേല്‍ക്കുന്നു എന്നു പറഞ്ഞാണ്. വെസ്ലി സ്നൈഡറിനെ നേരത്തെ വിറ്റുകളഞ്ഞ റയല്‍ റോബനെക്കൂടി വേണ്ടെന്ന് വെച്ചത് ഫുട്ബാള്‍ ആരാധകരെ അത്ഭുതപ്പെടുത്തി. ഗോള്‍ ഡോട്ട് കോമില് ഇതു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ ഒരാള്‍ ഈ തീരുമാനത്തെ പറ്റി പ്രതികരിച്ചത് എനിക്കിഷ്ടപ്പെട്ടു: REAL MADrid. മ്യൂണിക്കില്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കകം കളത്തിലെത്തിയ റോബന് രണ്ട് ഗോള്‍ നേടി തന്റെ ജര്‍മന്‍ അരങ്ങേറ്റം ഭംഗിയാക്കി. റോബന്റെ ബലത്തില്‍, സീസണില്‍ ആദ്യമായി മ്യൂണിക്ക് അന്ന് ജയിക്കുകയും ചെയ്തു.<br />വിംഗുകള്‍ മാറിക്കളിക്കാന്‍ പ്രത്യേക വൈഭവമുള്ള റോബന്റെ അഭാവം കക്കാ നികത്തുമെന്ന് ചുരുങ്ങിയപക്ഷം എനിക്കെങ്കിലും തോന്നുന്നില്ല. ക്രിസ്റ്റിയാനോയുടെയും കക്കായുടെയും ശൈലികള്‍ തമ്മില്‍ യോജിച്ചുപോകുമോ എന്നതിലും സംശയമുണ്ട്. മഹാന്മാരുടെ ആള്‍ക്കൂട്ടം എന്ന ദുരന്തം റയല്‍ ആവര്‍ത്തിക്കുമെന്നാണ് തോന്നുന്നത്. സ്പാനിഷ് ലീഗ് ബാഴ്സലോണ നേടില്ലെന്ന് വിചാരിക്കാന്‍ കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല.<br /><br />മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റം ഏതറ്റം വരെ പോകുമെന്നും ബയേണ്‍ മ്യൂണിക്ക് ബുണ്ടസ് ലീഗ കിരീടം തിരിച്ചുപിടിക്കുമോ എന്നും റയല്‍ മാഡ്രിഡ് ലീഗില്‍ എത്രാമതായി ഫിനിഷ് ചെയ്യുമെന്നുമാണ് ഈ സീസണില്‍ ഞാന്‍ ഉറ്റു നോക്കുക.ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com1tag:blogger.com,1999:blog-2934517470729117307.post-45257357308711688892009-07-22T10:21:00.002-08:002009-09-05T00:22:05.589-08:00ഗാബോയുടെ അമ്മ<a href="http://1.bp.blogspot.com/_F-QKKveKZr0/SmdZX1QYxkI/AAAAAAAAAYU/3BNWY2U-akY/s1600-h/living2.jpg"><img id="BLOGGER_PHOTO_ID_5361352147375539778" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 192px; CURSOR: hand; HEIGHT: 320px" alt="" src="http://1.bp.blogspot.com/_F-QKKveKZr0/SmdZX1QYxkI/AAAAAAAAAYU/3BNWY2U-akY/s320/living2.jpg" border="0" /></a><br /><div>`നിന്റെ പപ്പാ വളരെ ദുഃഖിതനാണ്'. അമ്മ പറഞ്ഞു.<br />അപ്പോള്‍ സംഗതി ഇതാണ്, ഞാന്‍ ഏറ്റവുമധികം ഭയപ്പെട്ട ശല്യം. നിങ്ങള്‍ ഏറ്റവും അപ്രതീക്ഷിതമായിരിക്കുമ്പോള്‍, മറ്റൊന്നിനാലും ഇളക്കപ്പെടാത്ത ശാന്തമായ സ്വരത്തില്‍ എപ്പോഴുമെന്ന പോലെ അവര്‍ തുടങ്ങി. ഉപചാരമെന്ന മട്ടില്‍, ഉത്തരം എന്തായിരിക്കുമെന്ന് നന്നായി അറിയാമെങ്കിലും ഞാന്‍ ചോദിച്ചു:<br />`അതെന്തിന്?'<br />`നീ പഠനം ഉപേക്ഷിച്ചതിന്.'<br />`ഞാനത് ഉപേക്ഷിച്ചിട്ടില്ലല്ലോ.' ഞാന്‍ പറഞ്ഞു. `ഞാന്‍ കരിയര്‍ മാറ്റിയെന്നേയുള്ളൂ.'<br />മുഴുശക്തിയും ഉപയോഗിച്ചുള്ള ഒരു സംവാദം അവരുടെ ചേതനയെ ഉണര്‍ത്തി.<br />`നിന്റെ പപ്പ പറയുന്നു, ഇത് അക്കാര്യത്തിനു തുല്യമാണെന്ന്.' അവര്‍ പറഞ്ഞു.<br />കളവാണെന്നറിയുമായിരുന്നെങ്കിലും, ഞാന്‍ പറഞ്ഞു:<br />`അദ്ദേഹവും പഠനം നിര്ത്തിയതാണല്ലോ, വയലിന് വായിക്കാന്‍.'<br />`അത് വ്യത്യസ്തമായിരുന്നു.' ചടുലമായ ചുണയോടെ അവര്‍ മറുപടി പറഞ്ഞു. `പാര്‍ട്ടികളിലും സംഗീതനിശകളിലും മാത്രമാണ് അദ്ദേഹം വയലിന് വായിച്ചിരുന്നത്. അദ്ദേഹം പഠനം വിട്ടിട്ടുണ്ടെങ്കില്‍ അത് ഭക്ഷണം കഴിക്കാന്‍ ഒന്നും ഇല്ലാതിരുന്നതിനാലാണ്. മാത്രമല്ല, ഒരു മാസത്തിനുള്ളില്‍ അദ്ദേഹം ടെലഗ്രാഫി പഠിക്കുകയും ചെയ്തു. അക്കാലത്ത് അത് നല്ലൊരു ജോലിയായിരുന്നു, മറ്റെവിടേക്കാളും അരകറ്റാക്കയില്‍.'<br />`ഞാനും ജീവിക്കാനുള്ളത് സമ്പാദിക്കുന്നുണ്ട്. പത്രങ്ങള്‍ക്കു വേണ്ടി എഴുതിയിട്ട്.'<br />`എന്നെ വിഷമിപ്പിക്കാതിരിക്കാനാണ് നീയത് പറയുന്നത്.' അവര്‍ പറഞ്ഞു. `പക്ഷേ, ദൂരെ നിന്നു നോക്കിയാല്‍ പോലും ഒരാള്‍ക്ക് നീയിപ്പോള്‍ ഏതവസ്ഥയിലാണെന്ന് പിടികിട്ടും. ബുക്സ്റ്റോറില് വെച്ച് കണ്ടപ്പോള്‍ എനിക്കു നിന്നെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല.'<br />`ഞാന്‍ നിങ്ങളെയും തിരിച്ചറിഞ്ഞില്ല.' ഞാന്‍ പറഞ്ഞു.<br />`പക്ഷേ, ഒരേ കാരണം കൊണ്ടല്ലല്ലോ.' അവര്‍ പറഞ്ഞു. `നീയൊരു യാചകനാണെന്നാണ് എനിക്കു തോന്നിയത്.' ഞാനണിഞ്ഞ ചെരുപ്പിലേക്ക് നോക്കി അവര്‍ കൂട്ടിച്ചേര്‍ത്തു: `സോക്സ് പോലുമില്ല.'<br />`ഇതാണ് കൂടുതല്‍ സുരക്ഷിതം.' ഞാന്‍ പറഞ്ഞു. രണ്ടു കുപ്പായങ്ങളും രണ്ട് ജോടി അണ്ടര്‍ഷോര്‍ട്ടുകളും. ഒന്ന് ഉണങ്ങുമ്പോള്‍ മറ്റേത് ധരിക്കാം. ഇതിനപ്പുറം എന്താണൊരാള്‍ക്ക് വേണ്ടത്?'.<br />`ഇത്തിരി അന്തസ്സ്...' അവര്‍ പറഞ്ഞു. വ്യത്യസ്തമായൊരു ധ്വനിയില്‍ പറഞ്ഞ് അവരത് മയപ്പെടുത്തി: `നിന്നെ ഞങ്ങള്‍ അതിയായി സ്നേഹിക്കുന്നതു കൊണ്ടാണ് ഞാനിത് പറയുന്നത്.'<br />`എനിക്കറിയാം.' ഞാന്‍ പറഞ്ഞു. `പക്ഷേ, എന്നോടു പറയൂ: എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ നിങ്ങളും ഇതുതന്നെയല്ലേ ചെയ്യുക?'<br />`ഇല്ല.' അവര്‍ പറഞ്ഞു. `എന്റെ മാതാപിതാക്കളെ വിഷമിപ്പിക്കുമെങ്കില്‍ ഞാനത് ചെയ്യില്ല.'<br />തന്റെ കല്യാണക്കാര്യത്തില്‍ കുടുംബത്തിന്റെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ അവരെടുത്ത ശാഠ്യം ഓര്‍ത്തുകൊണ്ട്, ചിരിയോടെ ഞാന്‍ പറഞ്ഞു:<br />`എന്റെ കണ്ണിലേക്കു നോക്കാന്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു.'<br />പക്ഷേ, അവര്‍ നിഷ്പ്രഭയായിരുന്നു, എന്റെ നോട്ടം ഒഴിവാക്കി. കാരണം, ഞാനെന്താണ് ചിന്തിക്കുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു.<br />`എന്റെ മാതാപിതാക്കളുടെ അനുഗ്രഹമുണ്ടാകുന്നതു വരെ ഞാന്‍ വിവാഹം കഴിച്ചിട്ടില്ല.' അവര്‍ പറഞ്ഞു. `പക്ഷേ, നീ പറഞ്ഞതു പോലെ അവരുടെ ഇഷ്ടമില്ലാതെയാണ് ഞാനതു ചെയ്തത്.'<br />അവര്‍ സംഭാഷണം നിര്‍ത്തി. എന്റെ വാദഗതികള്‍ അവരെ കീഴടക്കിയതു കൊണ്ടല്ല, മറിച്ച് അവര്‍ക്ക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടിയിരുന്നതിനാലും അതിന്റെ വൃത്തിയില്‍ വിശ്വാസമില്ലാതിരുന്നതിനാലും. കുറച്ചുകൂടി ശുദ്ധിയുള്ള മറ്റൊരു സ്ഥലമുണ്ടോ എന്നറിയാന്‍ ലോഞ്ചിലെ ബോസണിനോട് ഞാന്‍ സംസാരിച്ചു. പക്ഷേ, താനും ഉപയോഗിക്കുന്നത് പൊതുകക്കൂസാണെന്നാണ് അയാള്‍ പറഞ്ഞത്. കോണ്‍റാഡിനെ വായിക്കുകയാണെന്ന പോലെ അയാള്‍ ഉപസംഹരിച്ചു: `കടലില്‍, നാമെല്ലാം തുല്യരാണ്.' അതിനാല്‍, എന്റെ അമ്മയും സമത്വത്തിന്റെ നിയമത്തിലേക്കു സമര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഭയപ്പെട്ടതിനു വിപരീതമായി, അതില്‍ നിന്നു പുറത്തുവന്നപ്പോള്‍ അവര്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു.<br />`ഒന്നോര്‍ത്തു നോക്ക്' അവര്‍ എന്നോടു പറഞ്ഞു: `ഒരു സമൂഹരോഗവുമായി ഞാന്‍ മടങ്ങിച്ചെന്നാല്‍ നിന്റെ പപ്പാ എന്താവും പറയുക?'<br />അര്‍ധരാത്രി കഴിഞ്ഞ് എപ്പോഴോ, ചാനലില്‍ വളരുന്ന അനിമോണുകള്‍ തുഴകളുടെ വേഗം കുറക്കുകയും ലോഞ്ച് കണ്ടല്‍ക്കാടുകളില്‍ കുടുങ്ങിപ്പോവുകയും ചെയ്തതിനാല്‍ ഞങ്ങള്‍ മൂന്നു മണിക്കൂര്‍ വൈകിയിരുന്നു. കുറെ യാത്രക്കാര്‍ക്ക് കരയില്‍ നില്‍ക്കുകയും തങ്ങളുടെ ഊഞ്ഞാല്‍ക്കിടക്കയുടെ നാരുകള്‍ കൊണ്ട് കണ്ടലുകളെ അകറ്റുകയും ചെയ്യേണ്ടി വന്നു.. ചൂടും കൊതുകുകളും അസഹ്യമായിരുന്നു. എങ്കിലും ഇടവിട്ടുള്ളതും എന്നാല്‍ പൂര്‍ണ്ണമായി വീണുപോകാത്തതുമായ, ഞങ്ങളുടെ കുടുംബത്തില്‍ പ്രസിദ്ധമായ തന്റെ കൊച്ചുറക്കങ്ങള്‍ കൊണ്ട് അമ്മ അവയ്ക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ടു. ആ കൊച്ചുറക്കം ഞങ്ങളുടെ സംഭാഷണത്തിന്റെ തന്തുവിട്ടുപോകാതിരിക്കാന്‍ അവരെ സഹായിച്ചു. ഞങ്ങള്‍ യാത്ര തുടരുകയും ശുദ്ധമായ കാറ്റ് വീശാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അവര്‍ ശരിക്കും ഉണര്‍ന്നു.<br />`എങ്ങനെയായാലും' അവര്‍ നെടുവീര്‍പ്പോടെ പറഞ്ഞു, `എന്തെങ്കിലുമൊരു മറുപടി എനിക്കു നിന്റെ പപ്പായുടെ അടുത്തേക്കു കൊണ്ടുചെല്ലണം.'<br />`അതോര്‍ത്തു വിഷമിക്കണ്ട...' അതേ നിഷ്ക്കളങ്കതയോടെ ഞാന്‍ പറഞ്ഞു. `ഡിസംബറില്‍ഞാന്‍ തന്നെ നേരിട്ട് അദ്ദേഹത്തിന്റെ അടുത്തു ചെന്ന് എല്ലാം വിശദീകരിക്കാം.'<br />`അതിനിനിയും പത്തു മാസമുണ്ട്.' അവര്‍ പറഞ്ഞു.<br />`ശരിയാണ്. എന്നാലും യൂണിവേഴ്സിറ്റിയില്‍ ഇക്കൊല്ലം വല്ലതും ശരിപ്പെടുത്താനുള്ള സമയം വൈകിപ്പോയിരിക്കുന്നു.'<br />`നീ പോകുമെന്ന് വാക്കു തരുന്നോ?'<br />`വാക്കു തരുന്നു.'<br />അപ്പോള്‍ ആദ്യമായി അവരുടെ സ്വരത്തില്‍ വ്യക്തമായ പിരിമുറുക്കം ഞാന്‍ കണ്ടെത്തി: `അതെ എന്നു പറയാന്‍ പോവുകയാണെന്ന് എനിക്കു നിന്റെ പപ്പായോട് പറയാമോ?'<br />`ഇല്ല' എന്നായിരുന്നു എന്റെ നിസ്സന്ദേഹമായ മറുപടി. `നിങ്ങളങ്ങനെ പറയണ്ട.' അവര്‍ പുറത്തേക്ക് മറ്റൊരു വഴി തേടുകയാണെന്ന് വ്യക്തമായിരുന്നു. പക്ഷേ, ഞാന്‍ സമ്മതിച്ചില്ല.<br />`എല്ലാ സത്യവും ഞാന്‍ നേരെയങ്ങ് അദ്ദേഹത്തോട് പറയുന്നതാണ് നല്ലത്.' അവര്‍ പറഞ്ഞു: `അതു വഞ്ചനയാവില്ലെന്നു തോന്നുന്നു.'<br />`ശരി' ഞാന്‍ ആശ്വാസത്തോടെ പറഞ്ഞു: `അദ്ദേഹത്തോടു പറഞ്ഞോളൂ...'<br />ഞങ്ങള്‍ അവിടെ നിര്‍ത്തി, .അവരെ ശരിക്കറിയാത്ത ആരും അതു കഴിഞ്ഞെന്നാണ് വിചാരിക്കുക. എന്നാല്‍, ശ്വാസമെടുക്കാന്‍ വേണ്ടിയുള്ള ചെറിയൊരു നിര്‍ത്തലാണതെന്ന് എനിക്കറിയാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഉറക്കത്തിലേക്കു വീണു. ഒരു നേരിയ കാറ്റ് കൊതുകുകളെ ആട്ടിയകറ്റുകയും പുതിയ വായുവില്‍ പൂക്കളുടെ സുഗന്ധം നിറക്കുകയും ചെയ്തു. അപ്പോള്‍ ലോഞ്ച് ഒരു പായ്ക്കപ്പലിന്റെ ദയാലുത്വം കൈവരിച്ചു. </div>ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com4tag:blogger.com,1999:blog-2934517470729117307.post-66883636580735377972009-04-27T01:50:00.004-08:002009-09-05T00:23:36.582-08:00നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടോ?<a href="http://2.bp.blogspot.com/_F-QKKveKZr0/SfWAvDCKyDI/AAAAAAAAAXE/UH6saBBhM9c/s1600-h/lg.jpg"><img style="cursor:pointer; cursor:hand;width: 165px; height: 320px;" src="http://2.bp.blogspot.com/_F-QKKveKZr0/SfWAvDCKyDI/AAAAAAAAAXE/UH6saBBhM9c/s320/lg.jpg" border="0" alt=""id="BLOGGER_PHOTO_ID_5329307279819458610" /></a><br />ലോകത്തുള്ള ആളുകളെ മൊത്തം രണ്ടായി വിഭജിക്കാം. ഒന്ന്: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍, രണ്ട്: അത് ഉപയോഗിക്കാത്തവര്‍. ധൃതിയും വേഗവും കൂടിയ ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നത് മഹത്വമോ ഉപയോഗിക്കാതിരിക്കുക എന്നത് അയോഗ്യതയോ ആണെന്നു ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. ചുറ്റുപാടും മനസ്ഥിതിയും ആവശ്യവുമാണ് മൊബൈല്‍ ഉണ്ടാവുക/ഇല്ലാതിരിക്കുക എന്നതിന്റെ മാനദണ്ഡം. മൊബൈല്‍ ഫോണ്‍ ഉള്ളവരെ തന്നെ പലതായി തരംതിരിക്കാന്‍ കഴിയും. വില കുറഞ്ഞത്/കൂടിയത് ഉപയോഗിക്കുന്നവര്‍, മൊബൈലില്‍ നിന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍, അത്യാവശ്യത്തിനു ഫോണ്‍ ചെയ്യാന്‍ മാത്രം അത് കൊണ്ടു നടക്കുന്നവര്‍, ട്വന്റി ഫോര്‍ അവര്‍ എന്നു പറഞ്ഞ മാതിരി അതും ചെവിട്ടില് തിരുകി നടക്കുന്നവര്‍... ഈ പട്ടിക നിങ്ങളുടെ ഇഷ്ടത്തിനും കാഴ്ചപ്പാടിനും അനുസരിച്ചങ്ങനെ നീട്ടിക്കൊണ്ടു പോകാവുന്നതാണ്.<br /><br />മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ മറ്റൊരു രീതിയില്‍ തരംതിരിക്കാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. അതായത് ഒന്ന്: ഉള്ള മൊബൈല്‍ ഇതുവരെ നഷ്ടപ്പെടാത്തവര്‍, രണ്ട്: നഷ്ടപ്പെട്ടവര്‍. ഇന്നലെ വൈകീട്ട് ആറു മണിവരെ ഭാഗ്യവാന്മാരായ ആദ്യഗണത്തിലായിരുന്നു ഞാന്‍. കോഴിക്കോട് കടപ്പുറത്തെ മേഘം മൂടിയ സായന്തനത്തില്‍ നാലഞ്ച് സുഹൃത്തുക്കളോടൊപ്പം ആള്‍ക്കൂട്ടത്തിനിടയിലൂടെ കാറ്റുകൊണ്ട് കാഴ്ചകണ്ട് നടക്കുന്നതിനിടയില്‍, ഏതാണ്ട് ആറരയായിക്കാണും ഞാന്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. പോക്കറ്റില്‍ മൊബൈല്‍ ഇല്ല.<br /><br />നഷ്ടപ്പെട്ടത് കഴിഞ്ഞ സെപ്തംബറില്‍ 1800 രൂപക്കു വാങ്ങിയ എല്‍.ജിയുടെ എഫ്.എം. മൊബൈല്‍. ഉപയോഗിച്ചിരുന്ന നമ്പര്‍: 9447357850. 9946139890 എന്ന എന്റെ പൂര്‍വകാല സിംകാര്‍ഡിനെ ബാറ്ററിക്കു മുകളില്‍ കുടിയിരുത്തിയിരുന്നു- ബി.എസ്.എന്‍.എല്‍ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിലോ ആ സിമ്മില്‍ ബാലന്‍സില്ലാത്തപ്പോഴോ ഉപയോഗിക്കുന്നതിനുള്ള കരുതലായി മാത്രം. <br /><br />മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുക എന്നാല്‍ ജീവിതത്തില്‍ മറ്റൊന്നും നഷ്ടപ്പെടുന്നതു പോലെയല്ലെന്ന് എനിക്ക് വളരെ പെട്ടെന്ന് മനസ്സിലായി. ഏതു രഹസ്യവും പറയാവുന്ന ഒരു സുഹൃത്ത് അപ്രതീക്ഷിതമായി നമ്മെ ഉപേക്ഷിച്ചുപോകുന്നതിന്റെ നടുക്കം മൊബൈല്‍ നഷ്ടപ്പെട്ടുകഴിഞ്ഞു എന്നറിഞ്ഞ നിമിഷം എന്നെ പിടികൂടുന്നതറിഞ്ഞു. ഏറെക്കാലമായി എന്റെ ബന്ധങ്ങളെ സംരക്ഷിച്ചു പോന്ന രൂപത്തില്‍ ചെറുതും അനുഭവത്തില്‍ വളരെ വലുതുമായൊരുപകരണമായിരുന്നു അത്. യാത്രകളിലെ മുഷിയുന്ന ഏകാന്തതയെ ശമിപ്പിച്ച, കടപ്പുറത്തും റെയില്‍വേ സ്റ്റേഷനിലും മാനാഞ്ചിറയിലും പേരില്ലാത്ത അനേകം സ്ഥലങ്ങളിലും വിരസമായ കാത്തിരിപ്പുകളെ സഹ്യമാക്കിയ, എത്ര അകലത്തുള്ള സുഹൃത്തും ഒരു മിസ്സ്ഡ്കാള്‍ ദൂരത്തിനുള്ളില്‍ ഏറ്റവുമടുത്തുണ്ടെന്ന്് ആശ്വസിപ്പിച്ച, നട്ടപ്പാതിരകളില്‍ വിളിച്ചുണര്‍ത്തി ഗുഡ്നൈറ്റ് പറയുന്ന സൗഹൃദങ്ങളുടെ കുസൃതികളൊളിപ്പിച്ച, ആഹ്ലാദകരമായ നിമിഷങ്ങള്‍ മെസ്സേജുകളായി പറത്തിവിടാവുന്ന കറുത്തു മെലിഞ്ഞ ഒരുപകരണം. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പരാതിയുടെയും കോപത്തിന്റെയും വാക്കുകള്‍ വൈദ്യുത തരംഗമായെത്തി തട്ടിയുണര്‍ത്തിയിരുന്നു അതിലൂടെ. ചിലപ്പോഴെങ്കിലും, അതിനെ മൗനമാക്കി വെച്ച് ലോകത്തോട് പ്രതിഷേധിക്കാറുണ്ടായിരുന്നു ഞാന്‍.<br /><br />ഏറെ നാളുകള്‍ക്കു ശേഷമുള്ള ഒത്തുചേരലിന്റെ സന്തോഷം കളിപറഞ്ഞും പോപ്പ്കോണ്‍ കൊറിച്ചും ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ കടപ്പുറത്ത് പതിവിലധികം ആളുകള്‍. പ്രണയം രണ്ടു മനസ്സുകളിലുണ്ടാക്കുന്ന ഏറ്റവും വിസ്തൃതമായ അവസ്ഥ ആസ്വദിച്ചിരിക്കുന്ന പലരെ വിലയിരുത്തി, ബലൂണ്‍ പിടിച്ചും പട്ടം പറത്തിയും ഉപ്പുവെള്ളത്തില്‍ കളിച്ചും പ്രായത്തിന്റെ അര്‍ഹത തെളിയിക്കുന്ന കുട്ടികളെ കണ്ട് മനംനിറഞ്ഞ്, കച്ചവടക്കാരടെ ബഹളങ്ങളൊഴിഞ്ഞ്, എന്തും സാധ്യമാണെന്ന് ധരിച്ച് ചുറ്റുവട്ടത്തെ കൂടിയ അളവില്‍ ആത്മവിശ്വാസത്തോടെ നോക്കുന്ന കൗമാരക്കാരുടെ ഒച്ചകളില്‍ പങ്കെടുത്ത് കനംകുറഞ്ഞായിരുന്നു ഞങ്ങളുടെ നടത്തം. ആകാശം മേഘാവൃതമായതിനാല്‍ പതിവിലും നേരത്തെ ഇരുട്ട് പരന്നു തുടങ്ങിയെന്നും ആള്‍ക്കൂട്ടത്തെ ചിതറിക്കാന്‍ മഴവരുമെന്നും തോന്നിച്ചു. മേഘക്കീറിനിടയിലൂടെ കടലില്‍ ദൂരെ വൈകുന്നേര വെയില് വീഴുന്നുണ്ടായിരുന്നു. ഒറ്റക്കിരുന്ന് ജീവിതത്തെയോ മരണത്തെയോ കുറിച്ച് ഗാഢമായി ആലോചിക്കുന്ന ഏതാനും ആണുങ്ങളെയും കണ്ടു. <br /><br />മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു എന്നറിഞ്ഞതോടെ ഞങ്ങളുടെ ആഘോഷം പെട്ടെന്നു നിലച്ചു. ആഹ്ലാദത്തോടെ പിന്നിട്ട വഴികള്‍ മൗനമായും ഉദ്വേഗത്തോടെയും തിരഞ്ഞ് തിരിച്ചുനടന്നു. റസ്റ്റോറണ്ടിലെ സീറ്റിനു ചുവട്ടിലും കൂടിനിന്നിരുന്നിടത്തെ മണലിനടിയിലും ടൈല്‍സ് പാകിയ തിട്ടയുടെ ഒതുക്കുകളിലും ശ്രദ്ധയോടെ തെരഞ്ഞു. ആളുകളെ ഒറ്റ തിരിച്ചും സംശയത്തോടെയും വീക്ഷിക്കാന്‍ തുടങ്ങി. നഷ്ടപ്പെട്ടതു മുതല്‍ മൊബൈല്‍ സ്വിച്ചോഫ് ആയിരുന്നതിനാല്‍ അത് ആരുടെയോ കയ്യിലെത്തിയിട്ടുണ്ടെന്നുറപ്പായിരുന്നു. എങ്കിലും വെറുതെ ഒരു സമാധാനത്തിന് കുറെ തെരഞ്ഞതിനു ശേഷം, അവരുടെ ഒഴിവുദിനത്തിന്റെ പ്രസന്നത കളഞ്ഞതിനു മാപ്പു ചോദിച്ച് പണിത്തിരക്കിലേക്ക് ഞാന്‍ ഒറ്റക്കു മടങ്ങി. പിന്നെ, ഇത്തരം അവസ്ഥകളില്‍ അനിവാര്യമായ ശേഷക്രിയകള്‍ പൂര്‍ത്തിയാക്കി.<br /><br />ഒരവയവം മുറിച്ചു മാറ്റപ്പെട്ടതിന്റെ അസ്വസ്ഥത ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഹാന്‍ഡ്സെറ്റിനോടുള്ള ആഭിമുഖ്യമല്ല, അതിനകത്തുണ്ടായിരുന്ന ലോകം നഷ്ടമായതിന്റെ സങ്കടമാണത്. ഒറ്റപ്പെട്ട ചില തുരുത്തുകളിലുള്ള ബന്ധങ്ങള്‍ എനിക്ക് എന്നെന്നേക്കുമായി ഇല്ലാതാകുന്നു. ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്നു ഞാന്‍ അന്വേഷിച്ചു കണ്ടെത്തിയവയായിരുന്നു അതില്‍ പലതും. അവയിലേക്കെത്തിപ്പെടാന്‍ എനിക്കു വേറെ വഴികളില്ല. തീവ്രമായ മുഹൂര്‍ത്തങ്ങളില്‍ തലോടുകയോ തല്ലുകയോ ചെയ്ത എസ്.എം.എസുകളും പോയി. ഡ്രാഫ്റ്റില്‍ സേവ് ചെയ്തു വച്ച, ഒരിക്കലും കളഞ്ഞുകൂടാത്ത പല വരികളും കണക്കുകളും എന്നെന്നേക്കുമായി ഡിലീറ്റായി. ജീവിതം ചില വഴിത്തിരിവുകളില്‍ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയാത്ത ചിലത് ഇങ്ങനെ കരുതിവെക്കുമെന്നും അവയ്ക്കനന്തരം എന്തൊക്കെയാവുമെന്നും കാത്തിരുന്നു കാണുക മാത്രമേ വഴിയുള്ളൂവെന്നും ഞാനിപ്പോള്‍ ആഴത്തില്‍ അറിയുന്നു.ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com11tag:blogger.com,1999:blog-2934517470729117307.post-16043360110554145282008-06-23T04:54:00.005-08:002009-09-05T00:20:18.625-08:00ആ മെലിഞ്ഞ മനുഷ്യന് ഇനിയില്ല<a href="http://1.bp.blogspot.com/_F-QKKveKZr0/SF-eF3SkEYI/AAAAAAAAAPQ/yFZW9__xLI4/s1600-h/vandersar.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://1.bp.blogspot.com/_F-QKKveKZr0/SF-eF3SkEYI/AAAAAAAAAPQ/yFZW9__xLI4/s320/vandersar.jpg" border="0" alt=""id="BLOGGER_PHOTO_ID_5215060717096669570" /></a><br />ഹോളണ്ടിന്റെ ക്രോസ്ബാറിനു കീഴില്‍ ഇനി എഡ്വിന് വാന്‍ഡര്‍സാര്‍ ഉണ്ടാവില്ല. യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയോടേറ്റ അപ്രതീക്ഷിത പരാജയത്തോടെയാണ് ഒന്നര പതിറ്റാണ്ടോളം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഗോളികളിലൊരാളായ വാന്‍ഡര്‍സാര്‍ തീരുമാനിച്ചത്. ഹോളണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിക്കുകയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കിയ മത്സരത്തില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വിയേറ്റുവാങ്ങി കണ്ണീരോടെ വിടപറയാനായി അടുപ്പമുള്ളവര്‍ സാര്‍ എന്നു വിളിക്കുന്ന ഈ കാവല്‍ക്കാരന്റെ വിധി. അവസാന മത്സരത്തില്‍ റഷ്യയുടെ ഗോളെന്നുറച്ച കാല് ഡസന്‍ അവസരങ്ങളെങ്കിലും വാന്‍ഡര്‍സാര്‍ തടഞ്ഞിട്ടിരുന്നു. <br />പ്രധാന ടൂര്‍ണ്ണമെന്റുകളുടെ ക്വാര്‍ട്ടറുകളിലും സെമിഫൈനലുകളിലും സ്ഥിരസാന്നിധ്യമായ ഹോളണ്ട് ടീം ദൗര്‍ഭാഗ്യം കൊണ്ട് പുറത്താകുമ്പോഴെല്ലാം ഈ നീണ്ടുമെലിഞ്ഞ മനുഷ്യന് ബാറിനു കീഴെയുണ്ടായിരുന്നു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നിര്‍ഭാഗ്യവാനും ശാന്തനും ക്ഷമാശീലനുമായ മനുഷ്യന് എന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ച് സര് അലക്സ് ഫെര്ഗൂസന് വാന്ഡര്സാറിനെ വിശേഷിപ്പിച്ചത്.<br />യുവരക്തം തുളുമ്പുന്ന ഡച്ച് ടീമിന്റെ ഗോളിയായി മുപ്പത്തെട്ടുകാരനായ വാന്ഡര്സാറിനെ തെരഞ്ഞെടുക്കാന്‍ കോച്ച് മാര്‍ക്കോ വാന്‍ബാസ്റ്റണെ പ്രേരിപ്പിച്ചത് ആ കൈകളിലുള്ള വിശ്വാസം തന്നെയായിരുന്നു. ഫുട്ബോള്‍ കളിക്കുന്ന പ്രമുഖ രാജ്യങ്ങളിലെയെല്ലാം ഗോളിമാരുടെ കരിയറിന്റെ പരമാവധി ആയുസ്സ് അഞ്ചോ ആറോ കൊല്ലമാണെന്നോര്‍ക്കുമ്പോഴാണ്, കരുത്തരായ ഹോളണ്ടിന്റെ വലയ്ക്കു മുന്നില്‍ പതിറ്റാണ്ടു പിന്നിട്ട വാന്‍ഡര്‍സാറിന്റെ പ്രസക്തി മനസ്സിലാവുക. വാന്ബാസ്റ്റണ്-റൈക്കാഡ്-ഗുള്ളിറ്റ് ത്രയത്തിന്റെ മാന്ത്രികയുഗം അവസാനിച്ചതിനു തൊട്ടുപിറകെയുണ്ടായ തലമുറയുടെ പ്രതിനിധിയാണ് വാന്‍ഡര്‍സാര്‍. ഫ്രാങ്ക് ഡിബോയര്‍, എഡ്്ഗാര്‍ ഡേവിഡ്സ്, ഡെന്നിസ് ബെര്‍ഗ്കാംപ്, പാട്രിക് ക്ലൈവര്‍ട്ട്, സീഡോര്‍ഫ് തുടങ്ങിയ അതികായര്‍ മുതല്‍ പുതിയ തലമുറയിലെ ഇബ്രാഹീം അഫലെ, ഡിര്‍ക് ക്യുയിറ്റ്, ഹണ്ട്ലാര്‍ തുടങ്ങിയ പയ്യന്മാര് വരെയുള്ളവര്‍ക്കൊപ്പം കളിക്കാന്‍ വാന്‍ഡര്‍സാറിനു ഭാഗ്യം ലഭിച്ചു. <br />1994 ലോകകപ്പ് സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും വാന്‍ഡര്‍സാറിന് സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു വിധി. കഴിഞ്ഞ മത്സരത്തില്‍ ഹോളണ്ടിനെ തോല്‍പ്പിച്ച റഷ്യയുടെ കോച്ചായ ഗെസ് ഹിഡിങ്കിന്റെ പരിശീലനത്തിനു കീഴില്‍ 1995 ല്‍ ബെലാറസിനെതിരെയാണ് സാര്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. <br />അസാമാന്യമായ നിരീക്ഷണ പാടവവും വഴക്കമുള്ള ശരീരവും കൊണ്ട് എതിരാളികളുടെ പൊള്ളുന്ന ഷോട്ടുകള്‍ രക്ഷപ്പെടുത്തുന്ന വിദഗ്ധനായിരുന്നു വാന്‍ഡര്‍സാര്‍. 1995 ല്‍ അരങ്ങേറിയ ശേഷം കഴിഞ്ഞ ദിവസം വിരമിക്കുന്നതു വരെ രാജ്യത്തിനായി 128 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. 98, 2006 ലോകകപ്പുകളിലും 96, 2000, 2004, 2008 യൂറോകപ്പുകളിലും ഡച്ച് ടീമിന്റെ ഗോളി വാന്‍ഡര്‍സാറായിരുന്നു. യൂറോ 96 ക്വാര്‍ട്ടര്‍, ഫ്രാന്‍സ് 98 സെമി, യൂറോ 2000 സെമി എന്നിവയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ വലകാത്ത സാര്‍, 2004 ക്വാര്‍ട്ടറിലെ ഷൂട്ടൗട്ടില്‍ സ്വീഡന്റെ ഒലോഫ് മെല്‍ബര്‍ഗിന്റെ കിക്ക് തടുത്തിട്ട് ടീമിനെ സെമിയിലെത്തിച്ചു. 2006 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഐവറി കോസ്റ്റിനെതിരെയുള്ള മത്സരത്തില്‍ ഗോള്‍ വഴങ്ങാതെ, സൗഹൃദ മത്സരങ്ങളല്ലാത്ത 10 അന്താരാഷ്ട്ര മാച്ചുകളില്‍ തുടര്‍ച്ചയായി ഗോള്‍ വഴങ്ങാതിരുന്ന റെക്കോഡ് സാര്‍ സ്വന്തമാക്കി. 1103 മിനുട്ടുകള്‍ ഗോള്‍ വഴങ്ങാതെ വല കാത്ത അപൂര്‍വ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്.<br />റഷ്യക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തോടെ ഏറ്റവുമധികം യൂറോ കപ്പ് മത്സരങ്ങള്‍ കളിച്ച ഫ്രഞ്ച് താരം ലിലിയന് തുറാമിന്റെ റെക്കോഡിനൊപ്പമെത്താന്‍ വാന്‍ഡര്‍സാറിനായി. ``ഞങ്ങള്‍ നന്നായി കളിച്ചില്ല. റഷ്യക്കാരാവട്ടെ തങ്ങളുടെ ജോലി ഉജ്ജ്വലമായി നിര്‍വഹിക്കുകയും ചെയ്തു. അവര്‍ അര്‍ഹിച്ച ജയമാണിത്.'' മത്സരശേഷം വാന്‍ഡര്‍സാര്‍ പറഞ്ഞു. അവസാന നിമിഷം നിസ്റ്റല്‍റൂയ് ഗോള്‍ നേടി ഹോളണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നപ്പോള്‍ കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് താന്‍ കരുതിയിരുന്നു. അങ്ങനെയാണെങ്കില്‍ എങ്ങനെയും താന്‍ ടീമിനെ രക്ഷിക്കുമായിരുന്നു. കഴിഞ്ഞ മാസം മോസ്കോയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയുടെ നിക്കോളാസ് അനെല്‍ക്കയുടെ കിക്ക് തടുത്ത് വാന്‍ഡര്‍സാര്‍ തന്റെ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കപ്പ് നേടിക്കൊടുത്തിരുന്നു.<br />``ഞങ്ങള്‍ക്ക് ഇനി ഭാവിയെ നേരിടണം. പക്ഷേ എന്നെ കൂടാതെയായിരിക്കുമത്. ഈ സായാഹ്നത്തില്‍ ആരും ആരെയും കുറ്റപ്പെടുത്തുന്നില്ല. ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടാനുള്ള സമയവുമല്ലിത്...'' വികാരഭരിതനായി വാന്‍ഡര്‍സാര്‍ പറഞ്ഞു.<br />വാന്ബാസ്റ്റണ് ശേഷം ഹോളണ്ട് ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്ന ബെര്‍ട്ട് വാന്‍ മാര്‍വിജിക്, ലോകകപ്പ് വരെ തുടരാന്‍ വാന്‍ഡര്‍സാറോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും തനിക്കിനി ആവില്ലെന്നായിരുന്നു സാറിന്റെ മറുപടി. <br />1995 ലെ ഏറ്റവും മികച്ച യൂറോപ്യന്‍ ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട വാന്‍ഡര്‍സാര്‍ ഹോളണ്ട് കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗോളിയാണ്. ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ലോകത്തെ നാല്‍പ്പതു താരങ്ങളിലൊരാളായാണ് ഈ ഇതിഹാസ താരം കളംവിടുന്നത്.ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com5tag:blogger.com,1999:blog-2934517470729117307.post-23048288154790733812008-06-09T22:50:00.005-08:002012-06-07T05:57:39.416-08:00എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
ചന്ദ്രിക റിക്രിയേഷന്‍ ക്ലബ്ബില്‍ നിന്ന്, യൂറോ കപ്പില്‍ ഇറ്റലിയുടെ കേളികേട്ട പ്രതിരോധത്തെ നിര്‍ദ്ദാക്ഷിണ്യം ചവിട്ടിയരച്ച് ഹോളണ്ടുകാര്‍ നേടിയ മൂന്നു ഗോള്‍ ജയം കണ്ട് മനം നിറഞ്ഞ്, രാത്രി രണ്ടുമണിക്ക് മാവൂര്‍ റോഡിലൂടെ മുറിയിലേക്കു നടക്കുകയായിരുന്നു ഞാന്‍. മഴ ചാറിക്കൊണ്ടിരുന്നതിനാല്‍ തെരുവ് വിജയമായിരുന്നു. നനഞ്ഞുകിടക്കുന്ന രാത്രിവഴിയിലേക്ക് മഞ്ഞവെളിച്ചം വീഴ്ത്തി നിരനിരയായി നില്ക്കുന്ന തെരുവുവിളക്കുകളുടെ പശ്ചാത്തലത്തില്‍ നേരിയ കാറ്റിനൊപ്പം ഉലഞ്ഞുവീഴുന്ന മഴത്തുള്ളികള്‍ നോക്കി, മുപ്പത്തി ഒന്നാം മിനുട്ടില്‍ വെസ്ലി സ്നൈഡര്‍ നേടിയ അസാധ്യമായ ആ ഗോളിനെക്കുറിച്ചു തന്നെ വീണ്ടും വീണ്ടും ആലോചിച്ച് വേഗത്തില്‍ നടക്കുകയായിരുന്നു ഞാന്‍. കാറ്റിനനുസരിച്ച് കൂടിയും കുറഞ്ഞും ചാറുന്ന മഴ നനഞ്ഞുകൊണ്ടായിരുന്നു നടത്തം.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEEOSiApH0KaRpncMEsn9orYcRiHmBmfUIwgb3FX0r_62IlgPdPEWFzPMvJTG7SbIpZ_k4kuH13I9hSyQNqEO06mm_zrLxBPQyVU28zik5RML8TH-s1wk75IGwD3FS3YJnUp2LmLUFERA/s1600/snejder.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="222" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEEOSiApH0KaRpncMEsn9orYcRiHmBmfUIwgb3FX0r_62IlgPdPEWFzPMvJTG7SbIpZ_k4kuH13I9hSyQNqEO06mm_zrLxBPQyVU28zik5RML8TH-s1wk75IGwD3FS3YJnUp2LmLUFERA/s320/snejder.jpg" width="320" /></a></div>
കളി കഴിഞ്ഞ് മഴ നനഞ്ഞുള്ള നടത്തത്തിന് എന്റെ ഫുട്ബോള്‍ സ്വപ്നങ്ങളുമായുള്ള ഇഴപിരിയാനാവാത്ത ബന്ധം തുടര്‍ന്നു പോവുകയാണല്ലോ എന്നാലോചിച്ചപ്പോള്‍ കൗതുകം തോന്നി. ഇരുട്ട് വീണ നാട്ടുവഴികളിലൂടെ കളിയോടുള്ള അടങ്ങാത്ത ഭ്രാന്തും പിടിക്കപ്പെടുമോ എന്ന പരിഭ്രമവുമായി നടന്ന ചില രാത്രിസഞ്ചാരങ്ങള്‍ ഓര്‍മ്മയില്‍ പുതഞ്ഞു കിടപ്പുണ്ട്. മഴ കോരിച്ചൊരിയുന്ന അര്‍ധരാത്രികളില്‍ പന്തുകളി കാണാന്‍ വേണ്ടിമാത്രം ഉറക്കമിളച്ച് ടി.വിക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയിരിക്കുന്ന ക്ലബ്ബുകളും വീട്ടുവരാന്തകളും ലക്ഷ്യമാക്കിയുള്ള നടത്തങ്ങള്‍. അറബിക്കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അന്നത്തെ ഓര്‍മ്മകള്‍ അപ്രതിരോധ്യമാംവിധം മനസ്സിലേക്ക് തള്ളിക്കയറി വരികയാണ് യൂറോ കപ്പ് അരങ്ങുതകര്‍ക്കുന്ന ഈ രാത്രികളില്‍.<br />
ആഹ്ലാദവും ആശങ്കകളുമായാണ് അന്ന് ഞങ്ങള്‍ അറബിക്കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടലേക്ക് ലോകകപ്പ്, യൂറോ കപ്പ് തുടങ്ങിയ മേജര്‍ ടൂര്‍ണ്ണമെന്റുകള്‍ കടന്നുവന്നിരുന്നത്. മിക്കവരും ഒന്നാന്തരം കളിപ്പിരാന്തന്മാരായിരുന്നു. മലപ്പുറം ജില്ലയുടെ കളിപ്പിരാന്തിന്റെ സ്വാഭാവികതയെന്ന പോലെ അര്‍ജന്റീനയും ബ്രസീലുമായിരുന്നു ലോകകപ്പില്‍ ഞങ്ങളില്‍ അധികപേരുടെയും ഇഷ്ട ടീമുകള്‍. യൂറോ കപ്പ് വരുമ്പോള്‍ ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്, ഇംഗ്ലണ്ട്, ജര്‍മനി എന്നിങ്ങനെ ഞങ്ങള്‍ ഇഷ്ടങ്ങള്‍ പകുത്തെടുത്ത് തമ്മില്‍ത്തല്ലി. ഞാന്‍ ഹോളണ്ടിന്റെ കൂടെയായിരുന്നു.<br />
ഹോളണ്ട് സെമിഫൈനല്‍ കളിച്ച 1998 ലോകകപ്പ് നടക്കുമ്പോള്‍ സജീവമായ ഫുട്ബോള്‍ പ്രേമിയായിരുന്നില്ല ഞാന്‍. ഫുട്ബോള്‍ കാഴ്ചയിലെ ലഹരി പിടിക്കാന്‍ തുടങ്ങിയ 2002 ലോകകപ്പില്‍ അവര്‍ കളിച്ചിരുന്നുമില്ല. അന്ന് അര്‍ജന്റീനക്കൊപ്പമായിരുന്നു. 2004 യൂറോ കപ്പിലാണെന്നു തോന്നുന്നു ഹോളണ്ട് എന്നെ പിടികൂടിയത്. ഓറഞ്ച് നിറത്തിന്റെ വശ്യത മാത്രമല്ല ത്രികോണക്കണ്ണട വച്ച എഡ്ഗാര്‍ ഡേവിഡ്സിന്റെ കുതിരവാല് മുടി കുലുക്കിയുള്ള പാച്ചിലും അര്‍ധാവസരങ്ങള്‍ ഗോളാക്കാന്‍ റൂഡ് വാന്‍ നിസ്റ്റല്‍റൂയിക്കുള്ള മിടുക്കും ടോട്ടല്‍ ഫുട്ബോള്‍ എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് ഇവരുടെ മുന്‍ഗാമിയായ യോഹന് ക്രൈഫ് ആണല്ലോ എന്ന വിചാരവും ഹോളണ്ടിനോടുള്ള ഇഷ്ടം കൂട്ടി. പാട്രിക് ക്ലൈവര്‍ട്ടിനോടും വാന്‍ഡര്‍സാറോടും പ്രത്യേക താല്പ്പര്യമായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയുമായി നടന്ന മത്സരം കാണാന്‍ വേണ്ടിയാണ് ആദ്യമായി കോളേജിന്റെ ഉയരമുള്ള മതില് കയറിയിറങ്ങുന്നത് എന്നു തോന്നുന്നു.<br />
ഒരു അറബിക്കോളേജ് വിദ്യാര്‍ത്ഥിക്ക് യൂറോകപ്പും ലോകകപ്പും ലൈവായി കാണുകയെന്നത് ഏതാണ്ട് അസാധ്യമായിരുന്നു അന്നും ഇന്നും. കോളേജിന്റെ നിയമാവലികളില്‍ കളി കാണുന്നത് നിരോധിക്കപ്പെട്ടിരുന്നു. നേരെയുള്ള വഴിയിലൂടെ കാണാനാവില്ലെന്നതിനാല്‍ അതീവ രഹസ്യമായി, ഹോളോബ്രിക്സിനു മുകളില്‍ കമ്പിമുള്ളുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ച മതില് അതിസാഹസികമായി ചാടിക്കടന്നു വേണം കാര്യം സാധിക്കുന്നത്. പിടിക്കപ്പെട്ടാല്‍ കരിയര്‍ കുളമാകുമെന്നതിനാല്‍ ഒരു മാതിരി പേടിയുള്ളവരൊന്നും അതിനു ധൈര്യപ്പെട്ടില്ല. വൈകുന്നേരങ്ങളും വെള്ളിയാഴ്ചകളിലെ പകല്‍നേരങ്ങളിലും കോളേജ് ഗ്രൗണ്ടിലും മാനിപ്പാടത്തുമായി സ്വയം മെസ്സിയും റൊണാള്‍ഡീഞ്ഞോയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി പന്തുകളിച്ചാണ് അവര്‍ അരിശം തീര്‍ത്തിരുന്നത്. <br />
ജൂണ്‍ ജൂലൈ മാസങ്ങളില്‍, നമ്മുടെ രാത്രികളിലാണ് യൂറോ കപ്പ് നടക്കുന്നത്. പന്ത്രണ്ടു മണിക്കു ശേഷമുള്ള കളികാണാന്‍ പോകുന്നതിന് അന്ന് രാവിലെ ഉറക്കമെണീക്കുന്നതു മുതല്‍ ആലോചിച്ചു തുടങ്ങണം. കളിയുടെ ഷെഡ്യൂള്‍ കാണാപ്പാഠമായിരുന്നതിനാല്‍ ചിലപ്പോള്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ തീരുമാനിച്ചുറപ്പിക്കും. എന്നാലും പുറപ്പെട്ടു പോകുന്ന സമയത്ത്, സ്വയം വിധിക്കു വിട്ടുകൊടുത്തുകൊണ്ടുള്ള അനിശ്ചിതത്വവും ഇരുട്ടത്ത് മഴ നനഞ്ഞ് വിറച്ചും ചെളിയില്‍ കാല്‍പൂണ്ടും വെളിച്ചത്തെ ഒഴിഞ്ഞുമുള്ള നടത്തവും കളി കഴിഞ്ഞ് ആഹ്ലാദമോ സങ്കടമോ ഉള്ളില്‍ അടക്കിപ്പിടിച്ച് ഒറ്റക്കോ കൂട്ടുകാര്‍ക്കൊപ്പമോ നിശ്ശബ്ദമായുള്ള മടക്കവും തന്നെ ഏറ്റവും പ്രധാനം. വലിയ ടീമുകളുടെ കളികള്‍ ആള്‍ത്തിരക്കു മൂലം ചിലപ്പോള്‍ ഒന്നര മണിക്കൂറും മഴ നനഞ്ഞു തന്നെ കണ്ടിട്ടുണ്ട്.<br />
പകലിലെ ഇടവേളകളില്‍, രാത്രി കളികാണാന്‍ കൂടെ വരാന്‍ പറ്റിയ ആളെ കണ്ടെത്തണം. അഭിരുചിയും പരിചയവും ആത്മവിശ്വാസവുമുള്ളയാളെ വേണം കാണേണ്ടത്. അവന് ചിലപ്പോള്‍ മറ്റാരുടെയോ കൂടെ പോകാന്‍ സമ്മതിച്ചിട്ടുണ്ടാകും. കളികാണാനുള്ള സുരക്ഷിതമായ സങ്കേതം രഹസ്യമാക്കിവെക്കുകയാണ് പലരും ചെയ്തിരുന്നത്. കോളേജില്‍ നിന്ന് കളികാണാനെത്തുന്ന എല്ലാവരും ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടിയാലുണ്ടാകുന്ന പൊല്ലാപ്പ് മനസ്സിലാക്കി, പതിവായി പോകുന്നവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍, ചില ദിവസങ്ങളില്‍ പല വഴി വന്ന് ഒരേ കേന്ദ്രത്തില്‍ ഒരുമിച്ചു കൂടേണ്ടിവരാറുണ്ട്. പ്രിയപ്പെട്ട ടീമുകളുടെ കളിയാകുമ്പോള്‍ കാണാന്‍ ആളു കൂടും. 2004 ല്‍, ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ നടന്ന മത്സരം കാണാന്‍ പാറക്കടവത്തെ ക്ലബ്ബില്‍ ഒരു സമ്മേളനത്തിനുള്ള ആളുണ്ടായിരുന്നു. അധികവും സഹപാഠികള്‍. സമനിലയിലവസാനിച്ച കളി കഴിഞ്ഞ് നിശ്ശബ്ദമായി റോഡിന്റെ അരികുപറ്റി നിശ്ശബ്ദമായി മടങ്ങുന്ന ആള്‍ക്കൂട്ടം ഇന്നും മനസ്സിലുണ്ട്.<br />
രാത്രി ഡ്യൂട്ടിക്കുള്ള ഉസ്താദ് നേരത്തെ ഉറങ്ങാനായിരിക്കും കളി കാണാന്‍ പോകുന്ന ദിവസത്തെ പ്രാര്‍ത്ഥന മുഴുവന്‍. പോകുന്നവരെ നോക്കാന്‍ ഉസ്താദ് ആളെ നിശ്ചയിച്ചിട്ടുണ്ട് എന്ന വാര്‍ത്ത പരക്കും ചില ദിവസങ്ങളില്‍. ചിലപ്പോള്‍ കളി കാണാന്‍ തീര്‍ച്ചപ്പെടുത്തിയവര്‍ തങ്ങളുടെ അസൗകര്യമൊഴിവാക്കാന്‍ വേണ്ടി പ്രചരിപ്പിച്ചതാവും. ഏതായാലും ജീവന് പണയം വെച്ചാണ് അത്തരം നാളുകളിലെ പോക്ക്. <br />
റോഡില്‍ വെച്ച് കോളേജുമായി ബന്ധമുള്ള നാട്ടുകാരും അസമയത്ത് സ്കൂട്ടറില്‍ വരാറുള്ള മാനേജറും ചിലപ്പോഴൊക്കെ പോലീസും പേടിസ്വപ്നങ്ങളായിരുന്നു. കളികഴിഞ്ഞ് തിരികെ മതില്‍ചാടുമ്പോള്‍ ഇരുട്ടത്ത് തോട്ടക്കാരന് പതുങ്ങിയിരിപ്പുണ്ടോ എന്ന ആശങ്ക എപ്പോഴുമുണ്ടായിരുന്നു. എത്ര വിദഗ്ധമായി തിരികെ പ്രവേശിച്ചാലും ചിലപ്പോള്‍ വെറും ദൗര്‍ഭാഗ്യം കൊണ്ടു മാത്രം, ഉറക്കമുണര്‍ന്ന് ബാത്ത്റൂമില്‍ പോകുന്ന ഉസ്താദ് പിടികൂടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടുങ്ങുമ്പോഴെല്ലാം വിദഗ്ധമായ നുണ പറഞ്ഞ് രക്ഷപ്പെട്ടു. കുടുങ്ങിയാല്‍ പിന്നെ രക്ഷിതാവിനെ കൊണ്ടുവരണം. ചിലപ്പോള്‍ ആ വര്‍ഷം തന്നെ നഷ്ടപ്പെടും. ചിലപ്പോള്‍ കോളേജിലെ പഠിപ്പുതന്നെ. <br />
കോണ്‍ഫെഡറേഷന്‍ കപ്പ് നടക്കുന്ന കാലത്ത് മഴ പെയ്യുന്ന രാത്രികളൊന്നില്‍ റഊഫുമൊന്നിച്ച് മഴ നനഞ്ഞു കണ്ട ബ്രസീല്‍-ഗ്രീസ്, ഏറ്റവും കടുത്ത ഭീഷണി നിലനില്‍ക്കുന്ന സമയത്ത് കണ്ട കഴിഞ്ഞ ലോകകപ്പിലെ അര്‍ജന്റീന-ഹോളണ്ട്, കളികഴിഞ്ഞ് പെരുംമഴയത്ത് ഇഷ്ടടീം തല്ലിത്തോറ്റതില്‍ സങ്കടപ്പെട്ട് മൂകനായി നടന്ന പോര്‍ച്ചുഗല്‍-ഹോളണ്ട് തുടങ്ങിയ മത്സരങ്ങളുടെ വിശദാംശങ്ങള്‍ വരെ ഉള്ളില്‍ പതിഞ്ഞുകിടക്കുന്നു. ഇടിയും മിന്നലും പറപ്പിച്ചുകളയാന്‍ പോന്ന കാറ്റുമുള്ള രാത്രികളില്‍, ക്ലബ്ബുകളിലും വീട്ടുവരാന്തകളിലുമൊന്നും കളിവെച്ചിട്ടില്ലെന്നു കണ്ട് നിരാശയോടെ ഉഴറി നടന്നതും കളി തുടങ്ങി പത്തുമിനുട്ടാകുമ്പോഴേക്ക് കറന്റ് പോയിട്ട് കളി കഴിയാന്‍ നേരം വരെ ഉത്കണ്ഠയോടെ കാത്തിരുന്നതും ഓര്‍ക്കുന്നു. 2002 ലെ പ്രാഥമിക റൗണ്ടില്‍ സ്വീഡനുമായുള്ള മത്സരത്തില്‍ സമനിലയില്‍ കുടുങ്ങി അര്‍ജന്റീനയും ഡെന്മാര്ക്കിനോട് തോറ്റ് ഫ്രാന്‍സും പുറത്തായതിനു ശേഷം നാളുകളോളം കോളേജന്തരീക്ഷത്തില്‍ തങ്ങിനിന്ന മ്ലാനതയും, 2006 ല്‍ സെര്‍ബിയക്കെതിരെ 24 വണ്‍ടച്ചുകള്‍ക്കൊടുവില്‍ ഗോളടിച്ച് അര്‍ജന്റീന ജയിച്ചതിന്റെ ആഹ്ലാദവും, അര്‍ജന്റീന തോറ്റാലും ബ്രസീല്‍ കപ്പെടുക്കരുതേ എന്ന് മനമുരുകിയുള്ള പ്രാര്‍ത്ഥനയും യൂറോ ലഹരി പതയുന്ന ഉറക്കമില്ലാത്ത ഈ രാത്രികളില്‍ അരുമയോടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്ക്കുന്നു.<br />
ഹോളണ്ടിന്റെ ദൗര്‍ഭാഗ്യമാണ് എന്നെ അവരില്‍ ഉറപ്പിച്ചുനിര്‍ത്തിയത്. ഓരോ ടൂര്‍ണ്ണമെന്റിലും മികച്ച ടീമായി വന്ന് ദൗര്‍ഭാഗ്യം കൊണ്ട് കണ്ണീര് വാര്‍ത്തുനില്‍ക്കുന്ന അവരുടെ ചരിത്രം മനപ്പാഠമാണ്. 1996 മുതല്‍ ക്രോസ്ബാറിനു കീഴിലുണ്ടായിരുന്ന എഡ്വിന് വാന്‍ഡര്‍സാറാണ് ഇത്തവണ ഡച്ചുകളെ നയിക്കുന്നത്. മുപ്പത്തിയെട്ടാം വയസ്സില്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡനു വേണ്ടി ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയതു പോലെ അര്‍ഹതപ്പെട്ട യൂറോ കിരീടം ഉയര്‍ത്തിയാവുമോ സാര്‍ വിടപറയുന്നത്? ഇന്നലെ ഇറ്റലിയെ തകര്‍ത്തുവിട്ട ആ കളിയുടെ ആവേശം നിസ്റ്റല്‍റൂയിക്കും സ്നൈഡറിനും ബ്രാങ്കോസ്റ്റിനും കൂട്ടര്‍ക്കും നിലനിര്‍ത്താനാവുമോ? അതോ ഏറ്റവും നന്നായി കളിച്ച് അടയാളങ്ങളൊന്നും ബാക്കിവെക്കാതെ ഡച്ച്ഫുട്ബോളിന്റെ ഈ പേജും മറിയുമോ?<br />
യൂറോ 2004 സെമിയില്‍ പെനാല്‍ട്ടി ബോക്സിന്റെ പുറത്തുനിന്ന് മനീഷ് തൊടുത്ത ഷോട്ട് വാന്‍ഡര്‍സാറിന്റെ ജാഗ്രതയെ മറികടന്ന് ഹോളണ്ടിന്റെ പോസ്റ്റില്‍ കയറിയപ്പോഴും, കയ്യാങ്കളിയായിത്തീര്‍ന്ന 2006 ക്വാര്‍ട്ടറില്‍ കിട്ടിയ ഒരേയൊരവസരത്തില്‍ അതേ മനീഷിന്റെ ക്ലോസ്റേഞ്ചര്‍ വലകുലുക്കിയപ്പോഴും നുറുങ്ങിപ്പോയ പ്രതീക്ഷകള്‍ ഇപ്പോള്‍ ഞാന്‍ ചേര്‍ത്തുവയ്ക്കുകയാണ്.</div>ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com9tag:blogger.com,1999:blog-2934517470729117307.post-28050643091762156822008-05-30T10:42:00.000-08:002008-05-30T10:50:47.358-08:00ആ ബ്ലോഗുകള്‍ക്ക് എന്തു സംഭവിച്ചു?എന്റെ സുഹൃത്തുക്കളായ ശരീഫ് സാഗര്‍ (www.kappithaan.blogspot.com), വയനാടന്‍ (www.wayandan.blogspot.com), ലുക്മാന് മമ്പാട് (www.sathram.blogspot.com) എന്നിവര്‍ ഈയിടെ ബ്ലോഗിംഗ് തുടങ്ങി. thanimalayalam.org ലെ geting listed എന്നിടത്തു പോയി url കൊടുത്തു. കൊടുത്തിട്ടു നാളേറെയായി. പക്ഷേ ഇതുവരെ തനിമലയാളം പേജില്‍ ഇവരുടെ ബ്ലോഗ് പ്രത്യക്ഷപ്പെട്ടു കണ്ടില്ല.തനിമലയാളത്തില്‍ പ്രത്യക്ഷപ്പെടാനായി ഞങ്ങള്‍ ചെയ്തത് മണ്ടത്തരമായോ? ആ പേജില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ ആക്ച്വലി എന്തെല്ലാമാണു ചെയ്യേണ്ടത്? chintha.com ലെ ലിസ്റ്റിംഗില്‍ വരാന്‍ എന്ത് ചെയ്യണം? ബൂലോഗത്തെ ഇത്തരം വിഷങ്ങളില്‍ അഗാധമായ തിരിപാടുള്ളവര്‍ ദയവായി സഹായിക്കുമല്ലോ.ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com4tag:blogger.com,1999:blog-2934517470729117307.post-64383351107103053762008-05-15T03:58:00.005-08:002009-09-05T00:23:55.049-08:00സന്തോഷ് മാധവനെ തീവ്രവാദിയെന്ന് വിളിക്കരുത്!സന്തോഷ് മാധവന് ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നീട്ടിയും കുറുക്കിയും ചുഴിഞ്ഞും വിടര്‍ത്തിയും കൊണ്ടാടാനുള്ള നല്ലൊരു മെറ്റീരിയലായിരിക്കുകയാണല്ലോ। ഇനിയുമുണ്ടോ ബലാത്സംഗങ്ങള്‍, ഇനിയുമുണ്ടോ അശ്ലീല സി.ഡികള്‍, കടുവാത്തോല്‍, പാതികഴിച്ച മദ്യക്കുപ്പികള്‍ എന്നിങ്ങനെയാണ് ഓരോ പുതിയ തവണ ടി.വി തുറക്കുമ്പോഴും പത്രം നിവര്‍ത്തുമ്പോഴും പൊതുജനം അന്വേഷിക്കുന്നത്. ജ്യോതിഷവും പ്രവചനവും ഏറ്റവും സ്കോപ്പുള്ള ബിസിനസായി മാറിക്കഴിഞ്ഞിരിക്കുന്ന നമ്മുടെ നാട്ടില്‍ അടുത്തതായി പിടിക്കപ്പെടുന്നത് ആര്, വെളിപ്പെടുന്നത് എന്തൊക്കെ എന്ന് കാതോര്‍ത്തിരിക്കുകയാണ് മറ്റെല്ലാവരെയും പോലെ ഞാനും.<br /><br />ഈയവസരത്തില്‍, കേരളത്തിലെ പ്രസിദ്ധനായ ഒരു ജ്യോതിഷിയില്‍ നിന്നുണ്ടായ അനുഭവം ഇവിടെ വെക്കട്ടെ. ഇത് വായിക്കേണ്ട തലം ഏതെന്ന് വായിക്കുന്നവര്‍ തീരുമാനിക്കുകയാവും ഉചിതം എന്ന് തോന്നുന്നു.ജോലിയുടെ ഭാഗമായി ആറേഴു മാസം തിരുവനന്തപുരത്തുണ്ടായിരുന്നു ഞാന്‍. പില്ക്കാലത്ത് സിനിമ പിടിച്ച് പ്രതിസന്ധിയിലകപ്പെട്ട പ്രസിദ്ധമായ ഒരു ഓഡിയോ / വീഡിയോ വിപണനക്കമ്പനി പുറത്തിറക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള പ്രസിദ്ധീകരണത്തില്‍ ലേ ഔട്ട് ആര്‍ട്ടിസ്ററായിട്ട്. സംഗീതമായിരുന്നു പ്രസിദ്ധീകരണത്തിന്റെ വിഷയം. ഇതേ സ്ഥാപനത്തിനു കീഴില്‍ തന്നെ ഒരു ജ്യോതിഷ മാസികയും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.മലപ്പുറത്തും കോഴിക്കോട്ടുമായി മാത്രം ജീവിച്ചുപരിചയമുണ്ടായിരുന്ന എനിക്ക് തിരുവനന്തപുരത്തേത് പുതിയതും എന്നാല്‍ അസഹനീയവുമായ ജീവിതമായിരുന്നു അവിടത്തേത്. ചമ്പാവ് അരി വെച്ചുണ്ടാക്കിയ ചോറിന്റെ കട്ടിയും കനവും മുതല്‍ തക്കംകിട്ടിയാല്‍ പറ്റിക്കുന്ന വഴിവാണിഭക്കാരുടെയും ഓട്ടോഡ്രൈവര്‍മാരുടെയും സ്വഭാവം വരെയുള്ള അനവധി കാര്യങ്ങള്‍ ഒരു മറുകണ്ണോടെ നോക്കേണ്ട ഇടം എന്ന ധാരണ ആ നാടിനെക്കുറിച്ച് എന്നിലുണ്ടാക്കി. എന്നെപ്പോലുള്ളവര്‍ക്ക് റിസ്കില്ലാതെ ജീവിക്കാന്‍ മലബാറിനപ്പുറം ലോകത്ത് ഇടമില്ല എന്ന് തോന്നിച്ച കാലഘട്ടം.<br />.<br />മതം പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ ചിട്ടപ്പടിയില്‍ പതിനൊന്ന് കൊല്ലം ജീവിച്ചിരുന്നതിനാല്‍, നിസ്കാരവും നോമ്പുമൊക്കെ എങ്ങനെയും കൂടെ കൊണ്ടു നടക്കണമെന്ന ശാഠ്യം എന്റെ ശീലങ്ങളിലുണ്ടായിരുന്നു. ചിലപ്പോള്‍ അശ്രദ്ധയുടെയും മറ്റ് ചിലപ്പോള്‍ ദുര്‍വാശികളുടെയും പുറത്തേറി അവയൊക്കെ ഒഴിവാക്കേണ്ടിവരാറുണ്ടെങ്കിലും മുത്ത്മുഅ്മിനായി ജീവിക്കണമെന്നും ഈമാന്‍ കിട്ടി മരിക്കണമെന്നും ആഗ്രഹിക്കുന്ന പാവപ്പെട്ടൊരു മുസ്്ലിമാണ് ഞാന്‍. എന്നു കരുതി, ഇസ്്ലാമിനെക്കുറിച്ച് കാര്യമായ വിവരമില്ലാത്ത പൊതുജനം ധരിച്ചിരിക്കുന്ന പോലെ അമ്പലം ചുട്ടെരിക്കാനും ഇന്ത്യയെ ഇസ്്ലാമിക രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനും കണ്ണില്‍ക്കണ്ടവരെയൊക്കെ പിടിച്ച് ഇസ്്ലാമാക്കാനുമുള്ള പ്രതിജ്ഞയൊന്നും ഇല്ല. മനുഷ്യനെ മനുഷ്യനായല്ലാതെ മറ്റു കണ്ണുകളിലൂടെ നോക്കാന്‍ ഇതുവരെ പഠിഞ്ഞിട്ടില്ല. <br />.<br />പറഞ്ഞ്പറഞ്ഞ് കാട്ടിലേക്കല്ല വിഷയത്തിലേക്കാണ് കയറുന്നത്. എന്റെ തിരുവനന്തപുരം നാളുകളിലും അഞ്ചു വഖ്ത് നിസ്കരിക്കാന്‍ (സുബ്ഹി മിക്കപ്പോഴും ഖളാ (അസമയത്ത്) ആയിട്ടാണെങ്കിലും) ശ്രദ്ധിച്ചിരുന്നു. രാവിലെ നേരത്തെ എണീക്കുന്ന ദിവസങ്ങളിലൊക്കെയും ഖുര്‍ആന്‍ ഓതാനും. റൂമില്‍ കൂടെ താമസിക്കുന്ന മുസ്്ലിംകളല്ലാത്ത സുഹൃത്തുക്കളും എന്റെ മതംനടത്തിപ്പില്‍ അസ്വാഭാവികതയോ ബുദ്ധിമുട്ടോ കണ്ടില്ലെന്നാണ് തോന്നുന്നത്. ഏതായാലും ഇതേക്കുറിച്ച് കാര്യമായി (എന്റെ അള്ളാനെപ്പോടിയെക്കുറിച്ച് തമാശയായി പലതും പറയാറുണ്ടെന്നതൊഴിച്ചാല്‍) ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ഞാന്‍ നിസ്ക്കരിക്കുമ്പോള്‍ മുറിയില്‍ നിന്ന് ഒഴിഞ്ഞു തന്നും ഉറക്കെ ശബ്ദിക്കാതെയും അവര്‍ സഹകരിക്കുമായിരുന്നു. ഇടക്കിടക്ക് നീ ഐ.എസ്.ഐ ചാരനാണോടാ, ലീവ് കഴിഞ്ഞുവരുമ്പോള്‍ കോഴിക്കോടന്‍ ഹല്‍വയോ മലപ്പുറം കത്തിയോ കൊണ്ടുവരണേ തുടങ്ങിയ നിരുപദ്രവകരമായ കമന്റുകള്‍ പറഞ്ഞ് ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും സഹപ്രവര്‍ത്തകരെല്ലാം നല്ലവരായിരുന്നു.<br />.<br />ഇവിടെയാണ് ജ്യോതിഷി വരുന്നത്. ജ്യോതിഷിയും സഹപ്രവര്ത്തകന് തന്നെ. മേല്‍പ്പറഞ്ഞ ജ്യോതിഷ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ് കക്ഷി. ആലപ്പുഴയില്‍ നാട്. ജ്യോതിഷത്തിനു പുറമേ നാടകാഭിനയം തുടങ്ങിയ ഏര്‍പ്പാടുകളുള്ള സര്‍വകലാവല്ലഭനാണ് പുള്ളി. പല സിനിമാക്കാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പണക്കാരുടെയുമൊക്കെ വിശ്വസ്തനായ ഭാവിപറച്ചിലുകാരനാണെന്നാണ് കേട്ടിരുന്നത്. ഫാരിസ് അബുബക്കറിന്റെ വിശ്വസ്തനാണെന്നൊക്കെ ആരോ പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ ചാനലുകളില്‍ ഓടിക്കൊണ്ടിരുന്ന ചില സീരിയലുകളില്‍ വില്ലന്‍വേഷം ചെയ്ത് ഗംഭീരമാക്കിയിട്ടുമുണ്ട്, ഞാന്‍ കണ്ടിട്ടില്ല.<br />.<br />സഹപ്രവര്‍ത്തകരില്‍ മിക്കവരും ജ്യോതിഷ വിശ്വാസികളാകയാല്‍ നമ്മുടെ ജ്യോതിഷി ആദരണീയനായ വ്യക്തിത്വമായിരുന്നു. പൊതുവെ നല്ല പെരുമാറ്റമാണ്. സഹനശീലനാണ്. ദേഷ്യപ്പെട്ടാല്‍ ചിലപ്പോള്‍ തല്ലാനൊക്കെ വരും. ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്തതിനാലും ഇത്തരം ഏര്‍പ്പാടുകളില്‍ തൊണ്ണൂറു ശതമാനവും തട്ടിപ്പാണെന്നറിയാവുന്നതിനാലും ജ്യോതിഷിയോട് അടുത്തുപെരുമാറാന്‍ കഴിഞ്ഞിട്ടില്ല. ജോലി സംബന്ധമായ അനിവാര്യമായ ചില കണ്ടുമുട്ടലുകളില്‍ പലപ്പോഴും ഉടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ എന്റെ കയ്യിലിരിപ്പിന്റെ ഗുണം എന്നു മാത്രമേ കരുതുന്നുള്ളൂ..ഈ ജ്യോതിഷി എന്നെക്കുറിച്ച് നടത്തിയ ഒരു പ്രവചനമാണ് ഈ കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത്. പുള്ളിയുടെ പ്രവചന സ്വഭാവത്തില്‍ അമിതവിശ്വാസമുള്ള ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനോടാണ് പുള്ളി എന്നെക്കുറിച്ച് പ്രവചനം നടത്തിയത്. ഒന്നുമില്ല, ഭാവിയില്‍ ഞാനൊരു ഭീകരവാദിയായിത്തീരും എന്നു മാത്രമായിരുന്നു ആ മഹാപ്രവചനം!<br />.<br />വളരെ വൈകിയാണ് ഈ പ്രവചന വൃത്താന്തം അറിഞ്ഞതെങ്കിലും അത് എന്നിലുണ്ടാക്കിയ അരക്ഷിത ബോധത്തിന്റെ ആഴം എഴുതി ഫലിപ്പിക്കാനാവില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് മതനിഷ്ഠകള്‍ കൊണ്ടു നടക്കാന്‍ ശ്രമിക്കുന്ന ഒരാളെ എത്ര പെട്ടെന്ന് ഭീകരവാദിയാക്കാന്‍ കഴിയുന്നു! നെറ്റിയില്‍ ഭസ്മക്കുറി തൊടുകയും മതമന്ത്രങ്ങള്‍ ഉരുവിടുകയും കയ്യില്‍ രക്ഷാബന്ധനവും മറ്റു ചരടുകളും കെട്ടുന്ന ഒരാളെക്കുറിച്ച് മതമൗലികവാദി എന്ന് പറയാതിരിക്കുമ്പോള്‍ തന്നെ, തലയില്‍ തൊപ്പിവെച്ച ഒരാള്‍ പാക്കിസ്താന്റെ ചാരനും അല്‍ഖാഇദയില്‍ നിന്ന് പണംപറ്റുന്നവനുമാകുന്നു!...<br />.<br />ഈ സംഭവം ആദ്യമായി ഞാന്‍ പറഞ്ഞത് കോഴിക്കോട്ടെ പത്രപ്രവര്‍ത്തകനായ ഒരു ഹൈന്ദവ സുഹൃത്തിനോടാണ്. അവന് ആദ്യം എന്നെ മാറ്റിനിര്‍ത്തി അടിമുടി ഒന്നുനോക്കി. പിന്നെ എന്റെ വലതുകൈയ് തന്റെ ഇരുകയ്യിലുമായി ശക്തിയായി കൂട്ടിപ്പിടിച്ച് കണ്ണില്‍ നോക്കി ഒന്നും ഉരിയാടാനാവാതെ മിനുട്ടുകളോളം നിന്നു...ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com19tag:blogger.com,1999:blog-2934517470729117307.post-83716284645751843292007-10-03T04:34:00.001-08:002009-09-05T00:24:18.122-08:00വിജയന് മാഷുടെ കൂടെ<span style="font-size:130%;">2005 ജൂലൈയിലെ മുഷിഞ്ഞ ഒരു വൈകുന്നേരം. ദാറുല്‍ഹുദായുടെ പുറകുവശത്തെ തെങ്ങിന് തോപ്പും ഫുട്ബോള്‍ ഗ്രൌണ്ടും വാഴത്തോട്ടവും നടന്നളന്ന് മതിലിനു മുകളിലെ കമ്പിവേലിയുടെ നിഴലിനും കാറ്റിനുമൊപ്പം വരുന്ന സായാഹ്നസൂര്യന്റെ വെളിച്ചവും കണ്ട്, പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ ആലോചിച്ചു നടക്കുകയായിരുന്നു ഞാന്‍. നടന്നു തീര്‍ക്കാനുള്ളിടമെല്ലാം പെട്ടെന്നു തീരുകയാണല്ലോ എന്നു തിരിച്ചറിഞ്ഞു തുടങ്ങിയ കാലമായിരുന്നു. മതവും മതേതരവും പഠിക്കുന്ന ഒരു മതവിദ്യാര്‍ഥിക്കുണ്ടാകുന്നതിനേക്കളുണ്ടായിരുന്നു അന്നത്തെ ഉല്‍ക്കണ്ഠകളും അസ്വസ്ഥതകളും. പത്തു കൊല്ലമായി ഒരേ വൃത്തത്തില്‍ കറങ്ങുന്ന ജീവിതത്തിന്റെ മടുപ്പ്. മതിലുകള്‍ക്കു മുകളില്‍ വെച്ചു കെട്ടിയ മുള്ളുകമ്പികള്‍ മനസ്സിലേക്കും നീണ്ടു വരുന്നുണ്ടോ എന്നൊരു തോന്നല്‍ വെറുതെ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരുന്നു. ലൈബ്രറിയില്‍ ആഴ്ചപ്പതിപ്പുകള്‍ക്കും വിജ്ഞാനകോശങ്ങള്‍ക്കുമിടയില്‍, പലകൈ മാറിവരുന്ന നല്ല പുസ്തകങ്ങള്‍ വായിക്കുന്ന ക്ലാസ്സ് നേരങ്ങളില്‍, സ്വയം കെട്ടിയിടാവുന്നതിന്റെ പരിധി വിട്ടാല്‍ പിന്നെ ശൂന്യമായിരുന്നു മനസ്സ്. ആ ശൂന്യതയെ കുടഞ്ഞു കളയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു തുടങ്ങിയ തിരിച്ചറിവിന്റെയോ വഴിമാറലിന്റെയോ കാലം...<br />നടത്തമവസാനിച്ചു പതിവുപോലെ ഫുട്ബോള്‍ കാണാന്‍ നില്ക്കുമ്പോള് റഊഫ് കടന്നുവന്നു. എന്നെക്കാളധികമായിരുന്നു അവനു ദാറുല്‍ഹുദായുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള പരാതികള്‍ എന്നതിനാല്‍ ആയിടെയാണു ഞങ്ങള്‍ സുഹൃത്തുക്കളാകുന്നത്. മടുപ്പിനെ വായന കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും കൊച്ചു കൊച്ചു വായനക്കൂട്ടങ്ങള്‍ കൊണ്ടും എക്സ്ട്രാ കരിക്കുലര്‍ കാര്യങ്ങള്‍ കൊണ്ടും മറികടക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നത് അവനാണ്. പരാതികള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ക്കുകയും, പരിഹാരമില്ലാത്ത ഏകാന്തതയെ പരസ്പരം പകുത്തു നല്‍കുകയും ചെയ്തു। എന്നേക്കാള്‍ മൂന്നു വര്‍ഷം സീനിയറാണെങ്കിലും ഞങ്ങള്‍ക്ക് ഒരുമിക്കാന്‍ ഒന്നിലധികം പ്ലാറ്റ്ഫോമുകളുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ മുന്‍കയ്യെടുത്ത്, നിരുത്സാഹപ്പെടുത്തലുകളെയും ശല്യങ്ങളേയുമെല്ലാം മറികടന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തെളിച്ചം എന്ന മാസിക അവയിലൊന്ന്. ഏറ്റവും പ്രധാനവും അതു തന്നെയായിരുന്നു എന്ന് തോന്നുന്നു.<br />ഓഗസ്റ്റ് ലക്കം തെളിച്ചത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ഞങ്ങള്‍. തെളിച്ചത്തിന്റെ പേരില്‍, അവസരം കിട്ടുമ്പോഴെല്ലാം കാമ്പസിനു പുറത്തു പോകാനും നനവിന്റെ പുതിയ ഇടങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ആ കാലം.<br />തെളിച്ചത്തിന്റെ പേരില്‍ എം എന്‍ വിജയന് മാഷെ കാണാന്‍ പോവുക എന്ന ഒരാശയം റഊഫാണു എടുത്തിട്ടത്. സ്വാതന്ത്ര്യത്തെക്കുറിച്ചു മാഷിനെക്കൊണ്ടു സംസാരിപ്പിച്ചു മാസികക്കു കവര്‍ സ്റ്റോറിയാക്കാം. ആ പേരില്‍, ആ ചെലവില്‍ ദാറുല്‍ ഹുദായുടെ മടുത്തതും വരണ്ടതുമായ അന്തരീക്ഷത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരിടം ഓര്‍മയിലെങ്കിലും സൃഷ്ടിക്കാം. മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ആത്മകഥയല്ലാതെ മറ്റൊന്നും വിജയന് മാഷുടേതായി വായിച്ചിട്ടില്ലെങ്കിലും, മാഷെ കാണാന്‍ പോവുക എന്നത് എനിക്കും സന്തോഷകരമായിത്തോന്നി. ആ വൈകുന്നേരത്തെ ആശയം പിന്നീട് കുറേ യത്നങ്ങള്‍ക്കു ശേഷം സഫലമാകുമെന്നുവന്നു. കോളേജില്‍ നിന്നു അനുവാദം ലഭിച്ചു. വിജയന് മാഷെ വിളിച്ചു ചെല്ലേണ്ട ദിവസവും സമയവുമുറപ്പിച്ചു.<br />‘സന്തോഷത്തിനും സ്നേഹത്തിനും പ്രാധാന്യം നല്കുന്ന ഒരാളുടെ അടുത്തേക്കാണു നമ്മള് പുറപ്പെടുന്നത്.’ ദാറുല്‍ഹുദായുടെ ഗേറ്റു കടന്നു പുറത്തേക്കു വരുമ്പോള്‍ റഊഫ് എന്നോടു പറഞ്ഞു. ആ പ്രഭാതത്തിനു മീതെ മഴ പെയ്യുന്നുണ്ടായിരുന്നു. രാവിലെ 12 മണിക്കു കൊടുങ്ങല്ലൂരിലെത്താനായിരുന്നു മാഷ് പറഞ്ഞത്. പു കസയിലെ രാജിയും പാര്‍ട്ടിയില്‍ നിന്നു പുറത്താവലും മറ്റുമായി മാഷ് മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന കാലമാണ്. അനാരോഗ്യം വകവെക്കാതെ പ്രസംഗിച്ചും പ്രസ്താവനകളിറക്കിയും സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ കള്ളനാണയങ്ങളെ മാഷ് വെളിച്ചത്തു കാട്ടിക്കൊണ്ടിരിക്കുന്ന ആ ദിവസങ്ങളില്‍ ഒരു അഭിമുഖം, അതും ലോകപരിചയം തീരെയില്ലാത്ത ഞങ്ങള്‍ക്കു അനുവദിച്ചു കിട്ടിയതു തന്നെ അല്‍ഭുതമായിരുന്നു।<br />സ്ഥലകാലങ്ങളെക്കുറിച്ചും, സമയത്തെക്കുറിച്ചുമുള്ള ബോധം ഗൌരവമായി വെച്ചു തുടങ്ങിയിട്ടില്ലാത്ത ഞങ്ങള്‍ പരപ്പനങ്ങാടി സ്റ്റേഷനില്‍ നിന്നു പരശുറാം എക്സ്പ്രസ് കയറുന്നത് 9.15 ന്. മുക്കിയും മൂളിയും ഞരങ്ങിയും അരിച്ചും തീവണ്ടി തൃശൂരെത്തുമ്പോള്‍ 1 മണിയായിരുന്നു. അവിടെ നിന്നു ഒരു മണിക്കൂറിലധികം യാത്രയുണ്ടു കൊടുങ്ങല്ലൂരിലേക്ക്. ഓടിയും കിതച്ചും ബസ് സ്റ്റാന്‍ഡിലെത്തി മാഷിനു വിളിച്ചു. ഞങ്ങള്‍ വരുന്നതും കാത്തിരിക്കുകയായിരുന്ന ആ വലിയ മനുഷ്യനോട് ഞ്ങ്ങള് തൃശൂരെത്തിയതേയുള്ളൂ എന്നു അറിയിക്കേണ്ട ഉത്തരവാദിത്വം റഊഫ് ഏറ്റെടുത്തു.<br />‘എവിടെയായിരുന്നു ഇതുവരെ?‘ ആഴത്തില്‍ നിന്നു വരുന്നതെന്നു തോന്നിക്കുന്ന ശബ്ദം ഫോണിലൂടെ മുഴങ്ങി.<br />‘ഞങ്ങള്‍ ട്രെയിനിലാണു വന്നത്. വണ്ടി പതുക്കെ….‘ റഊഫ് പറഞ്ഞു.<br />‘അതു ശരി. തീവണ്ടിയില്‍ സുഖിച്ച് വരികയായിരുന്നു അല്ലേ?‘ മാഷിന്റെ സംസാരം കേട്ട് ഞങ്ങള്‍ ശരിക്കും ഭയന്നു. 2 മണിയോടെ മാഷ് കോഴിക്കോട്ടേക്കു പുറപ്പെടുകയാണെന്നും ഇന്നിനി സംസാരിക്കാന്‍ നേരമില്ലെന്നും വിജയന് മാഷ് അറിയിച്ചു. റഊഫും ഞാനും ഫോണിലൂടെ മാറിമാറി അപേക്ഷിച്ചു നോക്കിയെങ്കിലും സംസാരിക്കാന്‍ പറ്റില്ല എന്ന തീരുമാനം മാറ്റാന്‍ മാഷ് തയ്യാറായില്ല.<br />ഏതായാലും ഇത്രടം വന്നതല്ലേ, വരുന്നതു വരട്ടേ എന്നു കൊടുങ്ങല്ലൂരേക്കു ബസ്സുകയറി. കൊടുങ്ങല്ലൂരു നിന്നും ഓട്ടോ പിടിച്ചു ‘കരുണ’യിലെത്തുമ്പോള്‍ ഭാഗ്യം, മാഷ് പുറപ്പെട്ടിട്ടില്ല. കാറു മുറ്റത്തു കിടപ്പുണ്ട്. വീട്ടില്‍ മക്കളോ ബന്ധുക്കളോ മറ്റാരോ ഉണ്ട്. സംസാരിക്കാന്‍ സമയമില്ല എന്നു തന്നെയാണു വിജയന് മാഷ് ഞങ്ങളെ കണ്ടപ്പോഴും അതേ കനമുള്ള ശബ്ദത്തില്‍ പറഞ്ഞത്.<br />അവിടെ എവിടെയെങ്കിലും മുറിയെടുക്കാമെന്നും പിറ്റേന്നു സംസാരിക്കാന്‍ അനുവദിക്കാമോ എന്നും ഞങ്ങള്‍ കെഞ്ചി നോക്കി. ഇന്നു പോയാലിനി രണ്ടു നാള് കഴിഞ്ഞേ മടങ്ങൂ എന്നദ്ദേഹം.<br />നിരാശയോടെ മടങ്ങാനിറങ്ങിയ ഞങ്ങളോട് ‘ഊണു കഴിച്ചതാണോ’ എന്നു അന്വേഷിച്ചു മാഷ്. അഭിമുഖം കിട്ടില്ലെന്ന നിരാശയില്‍, ഇല്ലെന്നോ ഉണ്ടെന്നോ പറയണമെന്നറിയാതെ നില്ക്കുന്ന ഞങ്ങളെ മാഷ് അകത്തേക്കു വിളിച്ചു. വാര്‍ധക്യത്തിന്റെ ഐശ്വര്യമുള്ള സ്നേഹം കൊണ്ട് മാഷിന്റെ ഭാര്യ ഞങ്ങള്‍ക്കു പച്ചരിച്ചോറും കൂട്ടാനും വിളമ്പി. ഒപ്പം നിന്നു നിര്‍ബന്ധിച്ച് വീണ്ടും വീണ്ടും വിളമ്പിത്തന്നു.<br />ഊണു കഴിഞ്ഞ ഉടന്‍ മാഷ് ഞങ്ങളെ സിറ്റൌട്ടിലേക്കു വിളിച്ചു. സമയത്തിന്റെ വില പറഞ്ഞു മനസ്സിലാക്കി. പുറപ്പെടാനുള്ള നേരം അതിക്രമിച്ചിട്ടും ഞങ്ങളോടു സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും സംസാരിച്ചു. ഗാംഭീര്യമാര്‍ന്ന ആ മുഖത്ത് ക്ഷീണത്തിന്റെ ചാലുകള്‍ കാണാമായിരുന്നു.<br />പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം മാഷ് ചിരിച്ചു ഒഴിഞ്ഞുമാറി. പാര്‍ട്ടി ജനങ്ങളുടേതാണെന്നും, പാര്‍ട്ടീയില്‍ നിന്നു പുറത്താകുക എന്നാല്‍ ലോകത്തു നിന്നു പുറത്താകുക എന്നല്ലെന്നും വിജയന് മാഷ് പറഞ്ഞു. പാര്‍ട്ടിയിലേക്കു ഒരു മടക്കം അസാദ്ധ്യമല്ല എന്ന രീതിയിലായിരുന്നു സംസാരം, മുഴുനേരവും.<br />‘മാഷ് പാര്‍ട്ടിയിലേക്കു മടങ്ങുമോ’ റഊഫ് ചോദിച്ചു.<br />എല്ലാ ചോദ്യങ്ങളേയും മുക്കിക്കളയുന്ന ഒരു ചിരിയായിരുന്നു അതിനുള്ള ഉത്തരം.<br />അതിനു ശേഷം മാഷ് മക്കളോടൊപ്പം യാത്ര പുറപ്പെട്ടു.<br />നിറഞ്ഞ മനസ്സുമായി തിരിച്ചു പോകാനിറങ്ങിയ ഞങ്ങളെ, നിങ്ങളെ രണ്ടുപേരെയും കൊടുങ്ങല്ലൂരിറക്കി വിടാം എന്നു പറഞ്ഞു നിറഞ്ഞ കാറില്‍ കയറ്റി. മുന്നിലെ സീറ്റില്‍ എനിക്കു ഇരിക്കാന്‍ വേണ്ടി ആ മഹാമനുഷ്യന് ഒതുങ്ങിയിരുന്ന കാഴ്ച എങ്ങനെ മറക്കാനാണ്?<br />അഭിമുഖം നടത്തിയതു തെളിച്ചത്തിനു വേണ്ടി എഴുതാന്‍ റഊഫിനായില്ല. അനിവാര്യമായ ചില കാരണങ്ങളാല്‍ പിറ്റേന്നു തന്നെ ദാറുല്‍ഹുദാ അവനെ പുറത്താക്കി. അവന് വിട പറഞ്ഞു പോകുന്നതു കാണാന്‍ ഞാനന്ന് അവിടെ ഉണ്ടായിരുന്നില്ല.<br />പിന്നീട്, റഊഫിനു ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്സിറ്റിയില്‍ പി ജിക്ക് അഡ്മിഷന് കിട്ടി. അവന് പഠിപ്പിന്റെ തിരക്കുകളിലേക്കു പോയി. അതിനിടയില്‍ ദാറുല്‍ഹുദാ എന്നെയും പുറന്തള്ളി. അതിനിടയിലെ കത്തെഴുത്തുകളിലും സംഭാഷണങ്ങളിലും കൊടുങ്ങല്ലൂരേക്ക് ഒരിക്കല്‍ കൂടി പോകാനുള്ള ആഗ്രഹം ഞങ്ങള്‍ സജീവമായി പങ്കു വെച്ചിരുന്നു. ഇടക്കെപ്പോഴോ മാഷിനു രോഗം കലശലായപ്പോള്‍ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു.<br />ഒടുവില്‍ ഈ ജൂണിലാണു വീണ്ടും വിജയന് മാഷിനെ തേടി തൃശൂരിലേക്കു പുറപ്പെടുന്നത്. പഴയ അതേ മഴക്കാലം. അതേ പരശുറാം എക്സ്പ്രസ്സ്. റഊഫിനും എനിക്കുമൊപ്പം ഷരീഫുമുണ്ടായിരുന്നു. ഞങ്ങളെക്കൂടാതെ മുമ്പു പലതവണ മാഷെ കാണാന്‍ പോയിട്ടുള്ളതാണു ഷരീഫ്.<br />ഇത്തവണ മാഷിന്റെ മുഖത്ത് പഴയ പ്രസരിപ്പു കണ്ടില്ല. പ്രതിദ്ധ്വനി പോലുള്ള ആ സ്വരത്തില്‍ ഇടര്‍ച്ച വ്യക്തമായിരുന്നു. പലപ്പോഴായി വന്നു ശല്യം ചെയ്തു കൊണ്ടിരുന്ന രോഗം മാഷിനെ അത്രമേല്‍ ബാധിച്ചിരുന്നു. എങ്കിലും സംസാരിച്ചു തുടങ്ങിയപ്പോള്‍ ആ പഴയ വിപ്ലവകാരി മടങ്ങി വന്നു. രോഗത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി, മഴയിലൂടെയും പ്രകൃതിയിലൂടെയും കമ്മ്യൂണിസത്തിലൂടെയും സംസാരം കടന്നു പോയി. രോഗക്കിടക്കയില്‍ മരണത്തെ മുന്നില്‍ കണ്ടതു മാഷ് വിവരിച്ചു. വി എസ് അച്യുതാനന്ദനെക്കുറിച്ചും അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയെക്കുറിച്ചും പറഞ്ഞു.<br />ഒരിക്കല്‍ ഏതോ നാട്ടില്‍ ഒരു പ്രോഗ്രാമിനു ചെന്നപ്പോള്‍ അവിടെ ദൂരെ ഒരു കുന്നിന് മുകളിലേക്കു സംഘാടകര്‍ ചൂണ്ടിക്കാണിച്ചതിനെക്കുറിച്ചു മാഷ് പറഞ്ഞു. കയറിപ്പറ്റാന്‍ ഏറെ ബുദ്ധിമുട്ടുള്ള അവിടെ വീ എസ്സും സംഘവും നില്‍പ്പുണ്ടായിരുന്നതു കണ്ടു മാഷ് വിസ്മയിച്ചു പോയത്രേ. വീ എസ്സിന്റെ നിശ്ചയ ദാര്‍ഡ്യത്തെ എതിര്‍ത്തു തോല്‍പ്പിക്കാനാവില്ലെന്നു വിജയന് മാഷ് ആണയിട്ടു പറഞ്ഞു. പിണറായി വിജയനെക്കുറിച്ചും കുറച്ചെങ്കിലും പറഞ്ഞു, ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പോലെ എതിര്‍ത്തു കൊണ്ടല്ല. ഏറെ വാത്സല്യത്തോടെ.<br />ജനശക്തിയിലെയും സമകാലിക മലയാളത്തിലെയും കോളമെഴുത്തിനെക്കുറിച്ചും മാഷ് സംസാരിച്ചു. മൂന്നാറു മുതല്‍ അമേരിക്കയും ഇറാക്കും വരെ പോയി. ഇടക്ക് ആ പഴയ ഉച്ചത്തിലുള്ള ചിരി ചിരിച്ചു. എങ്കിലും രോഗം വരുത്തിയ മാറ്റങ്ങള്‍ ആ മുഖത്തും ശരീരത്തിലും കാണാമായിരുന്നു.<br />ഇനിയും വരുമെന്നു പറഞ്ഞാണു മടങ്ങിയത്. സന്തോഷത്തോടെ മാഷ് ഞങ്ങളെ യാത്രയാക്കുകയും ചെയ്തു.<br />.<br />ഇടക്കൊരു ദിവസം വിശദാംശങ്ങളില്ലാതെ ‘വിജയന് മരിച്ചു‘ എന്നൊരു വാര്‍ത്ത കേട്ടു. അത് എം എന്‍ വിജയന് തന്നെയാണെന്ന് ആരോ സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ആദ്യം ചെയ്തത് ഷരീഫിനു വിളിക്കുകയാണ്. ആരോടൊക്കെയോ വിളിച്ചു ചോദിച്ച്, മരിച്ചത് നടന് വിജയനാണെന്നു അവന് അറിയിച്ചു. വിജയന് മാഷ് അത്ര പെട്ടെന്നൊന്നും മരിക്കില്ലല്ലോ എന്നു ഞങ്ങള്‍ പരസ്പരം പറഞ്ഞു. എത്രയും പെട്ടെന്നൊരിക്കല്‍ വിജയന് മാഷെ കാണാന്‍ പോകണം എന്നു ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.<br />.<br />ഇന്നുച്ചക്കു, എം എന്‍ വിജയന് പത്രസമ്മേളനത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍, മരിച്ചതു മറ്റാരോ ആയിരിക്കണമെന്ന പ്രാര്‍ഥനയുണ്ടായിരുന്നു ഉള്ളില്‍. എന്തു ചെയ്യാം, മരിച്ചതു മലയാളിയെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്ത നമ്മുടെ സ്വന്തം വിജയന് മാഷ് തന്നെയാണെന്നു സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ആകെ ഒരു മരവിപ്പായിരുന്നു.<br />കൊടുങ്ങല്ലൂരിലേക്കൊരു യാത്ര ഇനിയുണ്ടാകുമോ?<br />ആ ചിരി, ആ മുഴങ്ങുന്ന ശബ്ദം, ആ വാത്സല്യം ഇനിയുണ്ടാവില്ലല്ലോ</span>ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com16tag:blogger.com,1999:blog-2934517470729117307.post-18289422822773945682007-08-13T02:35:00.001-08:002009-09-05T00:23:01.373-08:00അറബിക്കോളേജിലെ ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസ്.<span style="font-size:130%;color:#ff0000;"><strong><em>''ജിബ്രീല്‍</em></strong></span> ഗൌസ് മര്‍ക്കസ്''<br />'അപരിചിത തീര്‍ഥാടകര്‍' എന്ന നീലച്ചട്ടയുള്ള പുസ്തകം എന്നെ കാണിച്ചു കൊണ്ട് യൂനുസ് പറഞ്ഞു.<br />ചട്ടമേല്‍ അടിയില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്.<br />എനിക്ക് മനസ്സിലായി. കിട്ടുന്ന പേരുകളെയെല്ലാം അറബിയിലാക്കി നോക്കുന്ന ഒരു ശീലം അന്ന് അറബിക്കോളേജു പിള്ളാരായ ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു, ചുമ്മാ ഒരു രസത്തിന്. ഷേക്സ്പിയര് ഷൈഖ് സുബൈറും, ഏബ്രഹാം ലിങ്കണ് ഇബ്രാഹീം ലിങ്കാനും, ഗബ്രിയേല്‍ ഒമാര്‍ ബാറ്റിസ്റ്റ്യൂട്ട ജിബ്രീല്‍ ഉമര്‍ ബതിസ്താത്വയുമൊക്കെയായി താടിയും തലേക്കെട്ടും അതിന്മേലൊരു വട്ടും വെച്ചു നടക്കുന്നത് വെറുതെ സങ്കല്പ്പിക്കുമായിരുന്നു. അറബിക്കോളേജിനകത്തെ കിതാബോതിയും കണക്കും ഇംഗ്ലീഷും പഠിച്ചും ക്ലാസ്മുറികളില്‍ കഴിച്ചുകൂട്ടുന്ന പകലുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇന്റര്‍വെല്‍ നേരങ്ങളോ അലക്കാനോ കളിക്കാനോ ഇല്ലാത്ത വൈകുന്നേരങ്ങളിലോ ഉറങ്ങാതെ നീട്ടിക്കൊണ്ടു പോകാവുന്ന ലൈബ്രറി്റീഡിങ്ങ് റൂം രാത്രികളിലോ മറ്റോ ഉണ്ടാകുന്ന, മറ്റുള്ളവര്‍ സാഹിത്യം എന്ന് വിളിച്ചിരുന്ന, വായനയും അതിനെക്കുറിച്ചുള്ള വര്‍ത്താനങ്ങളും നിറഞ്ഞ ഒരു ബന്ധമായിരുന്നു ഞാനും യൂനുസും തമ്മില്‍.<br />പതിനൊന്നേക്കര്‍ കാമ്പസിനകത്ത് വെള്ളവസ്ത്രത്തില് സ്വയം പൊതിഞ്ഞ് തൊപ്പിക്കു കീഴെ ജീവിച്ചു പോന്ന ആയിരക്കണക്കിനു പേരില്‍ ചിലര്‍ക്കെങ്കിലും ഞങ്ങളെപ്പോലെ വായനാ ശീലം പകര്‍ന്നു കിട്ടിയിരുന്നു. എം.ടിയെയും പദ്മനാഭനെയും മാധവനെയും മലയാളത്തെയും മറികടന്ന് ഞങ്ങളുടെ കഥകള്‍ ഒ.ഹെന്റിയിലേക്കും ഹെമിംഗ്വേയിലേക്കും കോര്‍ത്താസാറിലേക്കും മറ്റും എത്തിപ്പെട്ടിരുന്നു. കവിതാ വര്‍ത്തമാനങ്ങളില്‍ മലയാളത്തിലെ പുതുകവികള്‍ വരെ പരല്മീനിന് ഇമയിളക്കങ്ങളും ചെടികളുടെ തീരെ ചെറിയ ഇനം രോദനങ്ങളുമായി വന്നു നിന്നു. പുറത്തെ വര്‍ണശബളമായ കാമ്പസ്സുകളിലുണ്ടായിരുന്നതിനേക്കാള്‍ 'സാഹിത്യ ബോധ'വും 'തന്റേട'വുംഉണ്ട് വെറും വെള്ളയിലുള്ള ഞങ്ങള്‍ക്ക് എന്ന ചെറിയൊരു അഹങ്കാരവും ഞങ്ങള്‍ അനാവശ്യമായി സൂക്ഷിച്ചു പോന്നു.<br />പന്ത്രണ്ടു കൊല്ലത്തെ സുദീര്‍ഘമായ കോഴ്സായിരുന്നതിനാല്‍, സീനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ അക്കോളേജില്‍ പഠിച്ച എല്ലാവരും എല്ലാവരെയും അറിയുമായിരുന്നു. മുതിര്‍ന്നവര്‍ ഇളമുറക്കാര്‍ക്ക് സാഹിത്യവും കലയും വരയുമൊക്കെ പകര്‍ന്നു നല്കി. ഖസാകിന്റെ ഇതിഹാസം മഹാസംഭവമാണെന്ന് തീരെ കൊച്ചുങ്ങളായ ഞങ്ങള്‍ അറിയുന്നത് ഇക്കാക്കമാര് പറഞ്ഞാണ്. കേശവന്റെ വിലാപങ്ങളും രണ്ടാമൂഴവും മറ്റുമൊക്കെ ചര്‍ച്ച ചെയ്യുന്നിടങ്ങളില്‍ വിവരം വെച്ചു തുടങ്ങിയിട്ടില്ലാത്ത ഞങ്ങള്‍ക്കും ഇടം കിട്ടി. യൂനുസ് എന്റെ നാലു കൊല്ലം സീനിയറാണ്. എന്നിട്ടും വായിച്ചതും എഴുതിയതും ചിന്തിച്ചതും പരസ്പരം പറയുന്നതില്‍ നിന്ന് ഒന്നും ഞങ്ങളെ വിലക്കിയില്ല.<br />മാര്‍ക്കേസിനെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അന്ന് യൂനുസ് പറഞ്ഞാണ്. ഖസാക്ക് വായിക്കുമ്പോള്‍ ശരിക്കും മനസ്സിലാവാത്ത അന്നത്തെ ഇയാളില്‍ എനിക്ക് വലിയ താല്പര്യമൊന്നും തോന്നിയില്ല. പിന്നീട് കുറെ പേരില്‍ കറങ്ങിത്തിരിഞ്ഞ് 'അപരിചിത തീര്‍ഥാടകര്‍' എന്റെ കയ്യിലെത്തുന്നത് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണ്. അതിനിടയില്‍ അനേകം തവണ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍', 'കോളറക്കാലത്തെ പ്രണയം' എന്നൊക്കെ കേട്ടിരുന്നെങ്കിലും അതൊന്നും എന്താണെന്നോ എന്താണെന്നോ അറിയാനുള്ള താല്പര്യം വന്നു ചേര്‍ന്നില്ല. ഒന്നാമത് മടി, പിന്നെ അതൊന്നും എനിക്ക് മനസ്സിലാവുന്ന കാര്യമല്ലെന്നുള്ള ബോധവും.<br />ഒരു കൊല്ലപ്പരീക്ഷാ കാലത്താണെന്ന് തോന്നുന്നു, തീര്‍ഥാടകര്‍ വായിക്കുന്നത്. മാര്‍ക്കേസിന്റെ വിലയറിഞ്ഞിട്ടൊന്നുമല്ല, മനസ്സിലാവുന്നെങ്കില്‍ ആവട്ടെ എന്നേ കരുതിയിള്ളൂ. പതിവു പ്രകാരം, ഉള്ളടക്കം പേജില്‍, വായിച്ചവര്‍ ഇട്ടുവെച്ച അടയാളങ്ങളെ പിന്തുടര്ന്ന് 'ഉറങ്ങുന്ന സുന്ദരിയും വിമാനവും' എന്ന കഥയില്‍ എത്തി. സാഹിത്യത്തിലെ ക്രാഫ്റ്റിനെക്കുറിച്ചും കടിച്ചാല്‍ പൊട്ടാത്ത സംജ്ഞകളെക്കുറിച്ചും ഇന്നും വലിയ വിവരമൊന്നുമില്ലാത്ത ഞാന്‍ ആ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ മാര്‍ക്കേസിനാല്‍ കീഴടക്കപ്പെട്ടു പോയി എന്നത് സത്യം.<br />'മഞ്ഞില്‍ വീണ നിന്റെ ചോരപ്പാടുകള്‍' നീണ്ട ഒരു കഥയാണ്. മൈലുകളോളം നീണ്ടു കിടക്കുന്ന മഞ്ഞു വീണ വഴിത്താരയില്‍ നീന ഡാക്കോണ്ടിന്റെ രക്തം ഒരു വരയായി പതിഞ്ഞു കിടക്കുന്നത് സങ്കല്‍പ്പിച്ച് ഞാന്‍ അവളുടെ ഭര്‍ത്താവായ ബില്ലി സാഞ്ചെസ്സിനോളം തന്നെ ചകിതനായി.<br />അങ്ങനെ ഒരു കഥ എഴുതാന്‍ അറബിക്കോളേജിന്റെ നാലുകെട്ടിനകത്തു നിന്നു രക്ഷപ്പെട്ട് ലോകത്തിന്റെ ഏതറ്റം വരെ പോയാലും പോയാലും എനിക്ക് ഒരിക്കലും ആവില്ലല്ലോ എന്നോര്‍ത്ത് ദു:ഖിച്ചു. കഥയിലെ കണ്ടന്റ് മാത്രം മനസ്സിലാക്കാന്‍ താല്പര്യപ്പെടുന്ന വായനക്കാരില്‍ ഒരു കൌതുകവും ജനിപ്പിച്ചിട്ടില്ലാത്ത, പെരുമാറ്റത്തിന്റെ അടയാളങ്ങള്‍ വളരെ കുറച്ചു മാത്രം കാണുന്ന മറ്റു കഥകളിലേക്ക് ചെന്നപ്പോള്‍ വിസ്മയം കൊണ്ട് കണ്ണു മിഴിഞ്ഞു. 'പ്രസിഡന്റിനു ശുഭയാത്ര', തീവ്രമായ ജീവിതാനുഭവങ്ങളൊന്നും അന്നില്ലാതിരുന്ന എന്നെ സങ്കടപ്പെടുത്തി. 'ഒന്നു ഫോണ്‍ വിളിക്കാന്‍, അത്ര മാത്രം' കരയിച്ചു, 'മിസ് ഫോര്‍ബ്സിന്റെ ഉല്ലാസകാലം' ഭയപ്പെടുത്തി. പകല്‍ ക്ലാസ്സെടുക്കുന്ന ഉസ്താദിന്റെ കണ്ണുവെട്ടിച്ചും, വൈകുന്നേരം കളിക്കാന്‍ പോകാതെയും, രാത്രി ഏറെ വൈകുംവരെയും ആ പുസ്തകം പല ആവര്‍ത്തി വായിച്ചു. കഥാപാത്രങ്ങളും ചുറ്റുപാടുകളും എന്റെ സ്വന്തം എന്ന പോലെ പഴകി.<br />ജീവിതത്തില്‍ എന്നെങ്കിലും എത്തിപ്പെടുമെന്ന് പ്രതീക്ഷ പോലുമില്ലാത്ത ലാറ്റിനമേരിക്കയും അവിടത്തെ ഉച്ചയുറക്കങ്ങളും കൊടും ചൂടും തെരുവുകളും മനസ്സില്‍ അറിയാതെ വളര്‍ന്നു വലുതായി. അതു വരെ മറഡോണയെയും അര്‍ജന്റൈന്‍ ടീമിനെയും ഇഷ്ടപ്പെടുകയും ബ്രസീലിനെയും പെലെയെയും അകാരണമായി വെറുക്കുകയും ചെയ്തിരുന്ന തലത്തില്‍ നിന്ന്, ആ ഭൂഖണ്ടം ഒരു സമസ്യയായി വളര്‍ന്നു.<br />മാര്‍ക്കേസിന്റെ ആ ഒരൊറ്റ പുസ്തകം വലിയൊരു ലോകത്തിലേക്കുള്ള വാതിലാണു തുറന്നത്.<br />ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ക്കും കോളറാക്കാലത്തിനും വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നെ. മാസത്തില്‍ മൂന്നു ദിവസം മാത്രം പുറംലോകം കാണാനാകുന്ന ആ കോളേജില്‍, പക്വതയെത്തിയിട്ടില്ലാത്ത ആ ചെറുപ്രായത്തില്‍ എന്റെ ഏറ്റവും തീവ്രമായ അന്വേഷണം പോലും ഫലം കാണാനുള്ള സാധ്യത വിദൂരമായിരുന്നു. ക്ഷമയോടെ കാത്തിരിക്കുക മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി.<br />എന്റെ ആഗ്രഹത്തിന്റെ തീവ്രത മൂലമാകണം ഏകാന്തത അധികം വൈകാതെ വന്നുപെട്ടു. ഏറെപ്പേരുടെ ഉപയോഗം മൂലം അകാലത്തില്‍ പഴകിപ്പോയ അതിനെ വിലകോടുത്താണു ഞാന്‍ സ്വന്തമാക്കിയത്. പൂര്‍ണമായ വിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും ഞാന്‍ സ്വന്തമാക്കുന്ന ആദ്യത്തെ പുസ്തകമാണത്.<br />തീര്‍ഥാടകരുടെ വഴിയായിരുന്നില്ല ഏകാന്തതക്ക്. കഥകളില്‍ നിന്നും നോവലിലേക്ക് മാറുമ്പോള്‍ മാര്‍ക്കേസ് ഏറെ മാറുന്നുണ്ടെന്ന് തിരിച്ചരിയാന്‍ പഠിഞ്ഞിട്ടില്ലാത്ത, മലയാളത്തിലെ മഹാഗ്രന്ഥങ്ങള് പോലും വായിച്ചിട്ടില്ലാത്ത എന്നെ ആ നോവലിലെ വംശപരമ്പരയും സംഭവങ്ങളുടെ മാജിക്കും ആകെ തളര്‍ത്തിക്കളഞ്ഞു. എന്നിട്ടും വാശിയോടെ വായിച്ചു, വീണ്ടും വീണ്ടും... ആര്‍ക്കേടിയോയുടെ യാത്രകളും മെല്‍ക്കിയാടിസിന്റെ ഭൂതക്കണ്ണാടിയും ഉര്‍സുലാ ഇഗ്വറാന്റെ കേക്കുകളും വഴങ്ങിക്കിട്ടാന്‍ പല ആവര്‍ത്തികള്‍ വായിക്കേണ്ടി വന്നു. റെമെഡിയോസ് സുന്ദരി ആകാശത്തിലേക്കുയര്‍ന്നു പോയതിലെ കവിത പിടികിട്ടിയത് പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ്... മതില് ചാടുമ്പോള്‍ വെടികൊണ്ടു മരിച്ച കാമുകനും സ്വന്തം ഏകാന്തതയില്‍ ഉരുകിയുരുകിത്തീര്‍ന്ന റബേക്കയും എന്നേക്കുമായി ഉള്ളില്‍ ഉറച്ചു തീര്‍ന്നു.<br />പിന്നേയും കുറെ കഴിഞ്ഞെത്തിയ കോളറക്കാലത്തെ പ്രണയമാണ്` മാര്‍ക്കേസിന്റെ പുസ്തകങ്ങളില്‍ എന്നെ ഏറ്റവുമാഴത്തില്‍ പിടികൂടിയത്. കൌമാരത്തിന്റെ ഉല്‍കണ്ഠകള്‍ക്കും ആകാംക്ഷകള്‍ക്കും മീതെ ചിറകു വിരിച്ചു നിന്ന ഫ്ലോറന്റിനോ അരിസയും ഫെര്‍മിന ഡാസയും കൂടി മാര്‍ക്കേസിലേക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം എന്നെ പിടിച്ചു കെട്ടി. പിന്നീട്, കോളറക്കാലത്തിന്റെ ഇംഗ്ളീഷ് റിയാസ് എത്തിച്ചു തന്നു.<br />മാര്‍ക്കേസിനെ തെരഞ്ഞു കൊണ്ടുള്ള അലച്ചിലായിരുന്നു പിന്നീടുള്ള എന്റെ പുസ്തകാന്വേഷണങ്ങള്‍ എന്നു പറയാം. ജനറല്‍ ഇന്‍ ഹിസ് ലാബറിന്ത്, നോ വണ്‍ റൈറ്റ്സ് റ്റു കേണല്‍ എന്നീ പുസ്തകങ്ങളിലേക്കെത്തുമ്പോഴേക്ക് ഇംഗ്ളീഷ് വഴങ്ങിത്തുടങ്ങിയിരുന്നു.<br />മാര്‍ക്കേസിനെ പരിചയപ്പെട്ട ശേഷം പുറത്തു വന്ന ലിവിങ് റ്റു ടെല്‍ ദെ ടെയ്ല് ഗാബോയുടെ എഴുത്തിലേക്ക് കൂടുതല്‍ വെളിച്ചം തരുന്നുണ്ടായിരുന്നു. ശരീഫാണ്` ആ കട്ടിപുസ്തകം തന്നത്. ഹിറാ സെന്ററില്‍ നിന്നു കണ്ട അതിന്റെ കോപ്പിയില്‍ നിന്ന് അനേകം പേജുകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വായന തുടങ്ങിയതാണ്. ഇപ്പോള്‍ കൂടെ ഇരിക്കുന്നുണ്ടായിട്ടും അരിച്ചരച്ചും കണ്ണൂന്നിയുമുള്ള വായന തീരുന്നില്ല. ഓര്‍മക്കളുടെ ബാല്യകാലം പൊടി പറ്റിക്കിടക്കുന്ന ജന്മനാട്ടിലേക്ക് 21ആം വയസ്സില്‍ വീടു വില്ക്കാന് വേണ്ടി അമ്മയോടൊപ്പം തിരിച്ചെത്തുന്ന ഗാബോ ഇപ്പോള്‍ എന്റെ കൂടെ ഉണ്ട്. ഓരോ വാക്കും സൂക്ഷിച്ച്, പരിപൂര്‍ണമാണെന്ന വിധത്തിലുള്ള ഗബോയുടെ എഴുത്ത് വായിക്കുമ്പോഴുള്ള സംത്രിപ്തി മറ്റെവിടെ നിന്നും കിട്ടിയിട്ടില്ല ഇതേ വരെ.<br />ഒരു സങ്കടമുണ്ട്, മെമ്മറി ഓഫ് മെലാങ്കളി വോര്‍സിനു വേണ്ടി അതിറങ്ങിയ നാള് തൊട്ട് അന്വേഷിക്കുന്നുണ്ട്. കയ്യകലത്തിലുണ്ടെങ്കിലും ഓരോ സാഹചര്യങ്ങളുടെ പ്രശ്നങ്ങള്‍ കാരണംഅത് ഇനിയും വായിക്കാനായിട്ടില്ല.<br />ദാറുല്‍ഹുദായില്‍ നിന്നു പുറത്താക്കപ്പെട്ട് ജീവിതത്തിന്റെ ചൂട് അറിഞ്ഞും അനുഭവിച്ചും തുടങ്ങിയ ഈ കാലത്തും, പകലത്തെ പണി കഴിഞ്ഞു ഉറക്കപ്പിച്ചുമായി മുറിയിലേക്ക് ചെല്ലുമ്പോള്‍ ജനല്‍പ്പടിയിലിരിക്കുന്ന no one writes to colonelന്റെയോ Living to tell the taleന്റെയോ, leaf stormന്റെയോ പുറഞ്ചട്ടമെല്‍ Gabriel Garcia marquez എന്നു കാണുമ്പോള്‍ ജിബ്രീല്‍ ഗൌസ് മര്‍ക്കസ് എന്നു വിദൂരതയില്‍ നിന്ന് ആരോ പറയുന്നത് കേള്‍ക്കുന്നു। 'ജിബ്രീല്‍ ഗൌസ് മര്‍ക്കസ്.' അപ്പോള്‍ അന്തം വെച്ചു തുടങ്ങിയിട്ടില്ലാത്ത, വായനയില്‍ വെറും ശിശുവായ ഒരുത്തനിലേക്ക് മാന്ത്രികപ്പരവതാനി വിരിച്ച് ഇറങ്ങി വരുന്ന ഗാബോയെ ഞാന്‍ കാണുന്നു.ഷാഫിhttp://www.blogger.com/profile/13224069908195150780noreply@blogger.com14